« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label നാട്ടറിവുകള്‍. Show all posts
Showing posts with label നാട്ടറിവുകള്‍. Show all posts

Monday, January 23, 2012

പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും

നാം നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികള്‍ പല രോഗങ്ങളും ശമിപ്പിക്കും
പാവയ്ക്ക:
പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്‌രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്‍സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.
കോളിഫ്ലാവര്‍:
കോളിഫ്ലാവര്‍ കൊണ്ട് സൂപ്പുണ്ടാക്കി അതില്‍ ശര്‍ക്കരചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലാവര്‍ നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും.
കോവയ്ക്ക:
കോവയ്ക്ക എന്നും കഴിക്കുക. തോരന്‍ വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.
ചീര:
ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്‍ വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ആറ് ഔണ്‍സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്‍ മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്‍ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.
വെണ്ടയ്ക്ക:
മൂക്കാത്ത വെണ്ടയ്ക്ക ദിവസവും 100 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശരീരം നല്ലപോലെ പുഷ്ടിപ്പെടും. ബുദ്ധിശക്തി വര്‍ധിക്കാനും വെണ്ടയ്ക്ക നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവിയേറ്റാല്‍ ഒച്ചയടപ്പ് മാറിക്കിട്ടുന്നതാണ്.
പടവലങ്ങ:
പടവലങ്ങ ഇടിച്ചുപിഴിഞ്ഞ നീര് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ഇത് താളിപോലെ നിത്യവും ഉപയോഗിക്കുക. പടവലങ്ങ കൊത്തമല്ലിയോടൊപ്പം വേവിക്കുമ്പോള്‍ ഉണ്ടാകുന്ന വെള്ളം തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദിയും അതിസാരവും ശമിക്കുന്നതാണ്.
കാബേജ്:
പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരു ഇലക്കറിയാണ് കാബേജ്. പ്രമേഹത്തെ നിയന്ത്രിച്ച് ശരീരാരോഗ്യം കൈവരിക്കാന്‍ കാബേജ് ഉപകരിക്കും. 'സോറിയാസിസിന് കാബേജ് വേവിച്ച് പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പല രോഗികളിലും ഫലപ്രദമായി കണ്ടിട്ടുണ്ട്.
കുമ്പളങ്ങ:
കുമ്പളങ്ങാത്തൊലിയുടെ രണ്ടൗണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ പതിനഞ്ച് ഗ്രാം തവിടും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവും കഴിക്കുകയാണെങ്കില്‍ പ്രമേഹരോഗം നിയന്ത്രണവിധേയമാകും.
കാരറ്റ്:
കാരറ്റ് നീരും അതിന്റെ പകുതി ആട്ടിന്‍പാലും കാല്‍ഭാഗം ആട്ടിന്‍ തൈരും ചേര്‍ത്ത് കാലത്തും അതേ പ്രകാരം വൈകുന്നേരവുംകഴിച്ച് ശീലിച്ചാല്‍ രക്തദൂഷ്യം ശമിക്കും.

Thursday, January 12, 2012

പേരയ്ക്ക - മലബന്ധത്തിനെതിരെ നല്ലൊരു ഔഷധമാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പ്രധാന പഴവര്‍ഗ വിളയാണ് പേര. ഇന്ത്യയൊട്ടാകെ 30,000 ഹെക്ടര്‍ സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നു. സ്വദേശം അമേരിക്കയാണ്. 'മിര്‍ട്ടേസിയം' സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം 'സിഡിയം ഗ്വാജാവ' എന്നാണ്.
മിക്കവാറും എല്ലാത്തരം മണ്ണിലും വളരുമെങ്കിലും ചുവന്ന, മഞ്ഞകലര്‍ന്ന നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പേരയ്ക്ക് അനുയോജ്യം.

അലഹബാദ് സഫേദ, സര്‍ദാര്‍ (ലക്നോ 49), നാഗപ്പൂര്‍ സീഡ്ലെസ്, ബാംപൂര്‍, ധര്‍വാര്‍, അന്ദ്രാ മൃദുല, ആര്‍ക്ക അമൂല്യ, റെഡ് ഫ്രഷഡ്, ആപ്പിള്‍ കളേര്‍ഡ്, പിയര്‍ ഷേപ്ഡ് എന്നിവയാണ് പേരയിലെ പ്രധാന ഇനങ്ങള്‍. കുരു ഇല്ലാത്ത ഇനങ്ങളും ഇന്ന് വിപണിയിലുണ്ട്. ഏറെ പ്രിയമുള്ളവ വെളുത്തതും ചുവന്നതുമായ ഇനങ്ങളാണ്.

ജൂണ്‍- ജൂലായ് മാസങ്ങളാണ് തൈകള്‍ നടാന്‍ യോജിച്ച സമയം. പതിവച്ച തൈകളാണ് സാധാരണയായി നടാന്‍ ഉപയോഗിക്കുന്നത്. തൈകള്‍ നടാന്‍ ആറ് സെ.മീ അകലത്തില്‍ ഒരു മീറ്റര്‍ നീളം, വീതി, താഴ്ച എന്നിവയുള്ള കുഴികളാണ് എടുക്കുന്നത്. ഇതില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയിട്ട് നിറച്ചതിനു ശേഷം മധ്യഭാഗത്ത് തൈ നടണം. ഉണങ്ങിയ ഇലകള്‍കൊണ്ട് ചുറ്റും പുതയിടണം. വേനല്‍ക്കാലത്ത് ജലസേചനം നടത്തുകയും വേണം.

ചെടിയുടെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ വളരുന്ന പാര്‍ശ്വ ശിഖരങ്ങള്‍ കോതിക്കളയണം. നട്ട് മൂന്ന്- നാല് വര്‍ഷമാകുമ്പോള്‍ കായ് പിടിച്ചുതുടങ്ങും. കായ് പിടിത്തം വര്‍ദ്ധിപ്പിക്കാനും കായികവളര്‍ച്ച ക്രമീകരിക്കാനും പ്രൂണിംഗ് നടത്താവുന്നതാണ്.

പത്തുവര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്ന് 500 മുതല്‍ 800 വരെ കായ്കള്‍ ലഭിക്കും. മുപ്പത് വര്‍ഷം വരെ ആദായകരമായ വിളവ് ലഭിക്കും.

പേരയ്ക്ക കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഇതില്‍ പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, അന്നജം, കാല്‍സ്യം, വിറ്റാമിനുകള്‍, ഇരുമ്പ്, സോഡിയം, സള്‍ഫര്‍ എന്നിവ അടങ്ങിയിരിക്കുന്നു. മലബന്ധത്തിനെതിരെ ഇത് നല്ലൊരു ഔഷധമാണ്.

കരള്‍ രോഗങ്ങള്‍ക്ക് പച്ചമരുന്നുകള്‍

കരള്‍ രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന പച്ചമരുന്നുകളെപ്പറ്റി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗവേഷണം നടക്കുന്നു.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ ശരീരത്തിന്റെ രാസ ഫാക്ടറിയാണ്. 500-ല്‍പ്പരം രാസപ്രവര്‍ത്തനങ്ങളെയാണ് കരള്‍ നിയന്ത്രിക്കുന്നത്. ഗ്ളൂക്കോസ്, ആല്‍ബുമിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, സംഭരണം, ചിലതരം വിഷാംശങ്ങളുടെ (ടസണ്‍യന ശദര്‍ഫഴയദവ) ശുദ്ധീകരണം (പഫര്‍സണ്‍യബയ നദര്‍യസഷ) എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ടുതന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളില്‍ ചിലത് കരളിന് ദോഷകരമാണ്. ഉദാഹരണത്തിന് മദ്യം, അഫ്ളാടോക്സിന്‍ പോലുള്ള ചിലതരം ഫംഗല്‍ ടോക്സിനുകള്‍, ചില മരുന്നുകള്‍, ചില വൈറസുകള്‍ എന്നിവ കരളിനെ സാരമായി ബാധിക്കാറുണ്ട്.
ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ് വൈറസ്മൂലം ഉണ്ടാകുന്ന രോഗങ്ങള്‍. മഞ്ഞപ്പിത്തം എന്ന അസുഖം യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടം അസുഖങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന ഒരു ലക്ഷണം മാത്രമാണ്. മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം വൈറസുകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മ ജീവികളാണ്. ശാസ്ത്രീയമായി ഇവയെ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെ വര്‍ഗീകരിച്ചിരിക്കുന്നു. ഇവയെല്ലാം മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ടെങ്കിലും അ, ഋ എന്നീ വൈറസുകള്‍മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം മാരകമാവില്ല. ഇവയ്ക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യം ഇല്ല. പരിപൂര്‍ണ വിശ്രമം മതി. എന്നാല്‍, ആ, ഇ, ഉ എന്നിവ മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബി വൈറസ്മൂലം ഉണ്ടാകുന്ന രോഗമാണ് ഇതില്‍ പ്രധാനം. ഈ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യമാണെങ്കിലും തുടര്‍ച്ചയായ കുത്തിവയ്പുകള്‍ വേണ്ടിവരും. ഈ വൈറസിനെതിരെ ഇപ്പോള്‍ ഇന്റര്‍ഫെറോണ്‍ ചികിത്സയും ലാമിവുടിന്‍ ചികിത്സയും ആണുള്ളത്. ഇതിനു രണ്ടിനും ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന് എതിരെ പുതിയ മരുന്നുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്.

ഭാരതത്തിലെ പച്ചമരുന്നുകള്‍
പൌരാണിക കാലം മുതല്‍ കരള്‍ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പലതരം സസ്യങ്ങള്‍ കൊണ്ട് അനുഗൃഹീതമാണ് ഭാരതം. ഭാവിയില്‍ എല്ലാത്തരം കരള്‍ രോഗങ്ങള്‍ക്കും സമ്പൂര്‍ണ പ്രതിവിധിയാകുന്ന മരുന്നുകളുടെ ഉത്ഭവം ഇത്തരം സസ്യങ്ങളില്‍ നിന്നായിരിക്കും. അതിന്റെ ആദ്യപടി എന്നോണം ഇന്ന് ഭാരതത്തില്‍ മഞ്ഞപ്പിത്തത്തിന് സാധാരണ ഉപയോഗിക്കുന്ന ഒരു കൂട്ടം സസ്യങ്ങളില്‍ ഞങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയാണ്.
ലൈഗോഡിയാസിയെ (ഗരുഭസപയദനഫദഫ) കുടുംബത്തില്‍പ്പെടുന്നതും നമ്മുടെ നാട്ടില്‍ കാണപ്പെടുന്നതുമായ ഗരുഭസപയന്‍ശ എവഫണ്‍ന്‍സറന്‍ശ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സസ്യം മഞ്ഞപ്പിത്തത്തിനെതിരായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഇവ നിലപ്പന്ന, പട്ടിപ്പല്ല് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. വള്ളിയായി പടരുന്ന ഇവ വര്‍ഷം മുഴുവനും ഒരുപോലെ വളരുന്ന സസ്യമാണ്. മഞ്ഞപ്പിത്തത്തിന് ഇത് സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നു.
ഈ സസ്യത്തിന്റെ ഉപയോഗത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാക്കുകയാണ് ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം. ഒആഡ മൂലം ഉണ്ടാകാനിടയുള്ള കരള്‍ അര്‍ബുദത്തിന് വളരെ ഫലപ്രദമായി ഈ സസ്യം ഉപയോഗിക്കാം എന്നാണ് ഇതുവരെയുള്ള പഠനത്തില്‍ വ്യക്തമായത്. വളരെ ചെറിയ തോതിലാണെങ്കില്‍ പോലും ഈ ചെടിക്ക് ഒആഡ യുടെ വര്‍ദ്ധനവും വ്യാപനവും തടയാന്‍ സാധിക്കും എന്ന് ഞങ്ങള്‍ക്ക് തെളിയിക്കാനായി.

എലികളില്‍ പരീക്ഷണം
പരീക്ഷണങ്ങള്‍ക്കായി ഈ ചെടിയെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ശേഖരിക്കുകയും പിന്നീട് തണലില്‍ ഉണക്കി പൊടിയാക്കിയശേഷം അതില്‍ അടങ്ങിയിരിക്കുന്ന വിവിധ രാസഘടകങ്ങളെ പലതരം രാസലായനികളുടെ സഹായത്താല്‍ വേര്‍തിരിക്കുകയും ചെയ്യുന്നു. പരീക്ഷണാര്‍ത്ഥം രോഗാവസ്ഥ സൃഷ്ടിക്കപ്പെട്ട എലികളില്‍ ഇത്തരം രാസഘടകങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു അര്‍ബുദത്തിന്റെ വളര്‍ച്ചയ്ക്ക് അതിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച ആവശ്യമാണ്. കരളിനെ ബാധിക്കുന്ന അര്‍ബുദം സ്വയം വളരുന്നതിന് രക്തധമനികളില്‍ നിന്നുള്ള പോഷണത്തെ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന മിക്ക മരുന്നുകളും ഇത്തരം രക്തധമനികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നവയാണ്. രക്തധമനികളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിലൂടെ അര്‍ബുദകോശങ്ങളിലേക്കുള്ള രക്തയോട്ടം കുറച്ച് അവയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇമഫയവദഷര്‍മഫറ ബദഴഫഷസറദ എന്ന പേരിലുള്ള പാറപ്പന്നല്‍ ചെടിക്ക് അര്‍ബുദകോശങ്ങളിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ കഴിവുണ്ട് എന്നാണ് പ്രാഥമിക പരീക്ഷണങ്ങള്‍ കാണിക്കുന്നത്. കരളിനെ ബാധിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കുന്നതിന് ഈ സസ്യം ഉപയോഗിക്കാനാവും എന്നുതന്നെയാണ് ഞങ്ങളുടെ തുടര്‍പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹെപ്പറ്റൈറ്റിസിനെതിരെ മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ഇപ്പോഴുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേഗം കുറഞ്ഞവയാണ്. ഇതുമൂലം വളരെ കുറച്ചു സംയുക്തങ്ങളെ മാത്രമേ പരീക്ഷണത്തിന് വിധേയമാക്കാന്‍ കഴിയുകയുള്ളൂ. വളരെ അധികം സംയുക്തങ്ങളെ ഒരേസമയം പരീക്ഷണത്തിനു വിധേയമാക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രീയമാര്‍ഗ്ഗം വികസിപ്പിക്കാനായാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. അതിനായി വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും തിരിച്ചറിയുന്നതിനുള്ള മാര്‍ഗം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ആദ്യത്തേതും ഏറ്റവും ശ്രമകരമായതുമായ ലക്ഷ്യം. ഇതിനുവേണ്ടി വൈറസിന്റെ പുറമേയുള്ള ഹഴസര്‍ഫയഷ ആവരണത്തെ ഫ്ളൂറസന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും വിവിധ സംയുക്തങ്ങളുടെ സാന്നിദ്ധ്യത്തില്‍ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്തു. അടയാളപ്പെടുത്താന്‍ ഉപയോഗിച്ചത് വിവിധ വര്‍ണങ്ങളിലുള്ള ഫ്ളൂറസന്റ് പ്രോട്ടീനുകള്‍ ആണ്. വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം പ്രോട്ടീനുകളുടെ ഉത്പാദനം വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ വര്‍ണങ്ങളില്‍ ഇവയുടെ ഉത്പാദനം നടക്കുന്നതുകാരണം അവരെ തിരിച്ചറിയാനാകുന്നു. അങ്ങനെ മരുന്നുകള്‍ വൈറസുകള്‍ക്കെതിരെ ഏതു ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.

ലിവര്‍ ഫൈബ്രോസിസ്
കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ഫലപ്രദമായ ചികിത്സ ഇല്ലാത്തതുമായ ഒരു അവസ്ഥയാണ് ലിവര്‍ ഫൈബ്രോസിസ് (വയല്‍ഫഴ ബയധഴസറയറ). കൃത്യമായ സമയത്ത് കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് ഈ രോഗത്തെ മാരകമാക്കുന്നത്. കരളിലെ കോശങ്ങള്‍ക്ക് ചുറ്റും നാരുപോലുള്ള കൊളാജന്‍ ഫൈബേഴ്സ് (ഇസവവദഭഫഷ ബയധഴഫറ) അടിഞ്ഞുകൂടുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതിന്റെ ഫലമായി കരള്‍ കോശങ്ങള്‍ ദൃഢമാവുകയും അത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. തൊണ്ണൂറുശതമാനം കരള്‍കോശങ്ങളും നശിച്ചാലും കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒഫഹദര്‍യന ബയധഴസറയറ ന ് പ്രധാന കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളും ഒആഡ യും ആണ്. പലപ്പോഴും രോഗബാധയുടെ അവസാന ഘട്ടത്തിലേ തിരിച്ചറിയാന്‍ പറ്റൂ. ഈ അവസ്ഥയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഏക പോംവഴി. എന്നാല്‍, കരള്‍ദാതാക്കളുടെ കുറവുമൂലവും കരള്‍മാറ്റിവച്ചവരില്‍ ഈ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലായതിനാലും എല്ലാത്തിലുമുപരി ചെലവേറിയതായതിനാലും കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായ ഒരു ചികിത്സാവിധി അല്ല. ഛമരുവവദഷര്‍മന്‍റ ഘദപഫഴദറഹദര്‍ഫഷറയറ എന്ന സസ്യത്തിന്റെ ഒഫണ്‍ദഷഫ ഫണ്‍ര്‍ഴദനര്‍ ലിവര്‍ ഫൈബ്രോസിസിനെതിരെ ഉപയോഗിക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ചെടിയുടെ വിശേഷഗുണത്തിനാധാരമായ സംയുക്തങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

കപ്പളങ്ങ -വീട്ടുവളപ്പില്‍ നന്നായി വളരുന്ന പഴവര്‍ഗ വിള



വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗ വിളയാണ് പപ്പായ. പോഷകമൂല്യം ഏറെയുള്ള ഒരു നാടന്‍ പഴമാണ് ഇത്. പപ്പയ്ക്ക, കപ്പക്ക, ഓമക്ക, കപ്പളങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അമേരിക്കയാണ് ജന്മദേശം. ഇതിന്റെ ശാസ്ത്രനാമം: 'കരിക്ക പപ്പയ' എന്നാണ്.

നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പപ്പായ കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ പപ്പായ വളരും. ശക്തിയേറിയ കാറ്റ് ഇതിന്റെ കൃഷിക്ക് അനുകൂലമല്ല. അനുകൂലമായ താപനില 22- 26 ഡിഗ്രി. വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗമാണ് പപ്പായ.

വാഷിംഗ്ടണ്‍ ഹണി ഡ്യൂ, കൂര്‍ഗ് ഹണി ഡ്യൂ, പൂസ നണ്‍ഹ, പൂസ ജയന്റ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. സി.ഒ 2, സി.ഒ 5 എന്നിവ പപ്പായിന്‍ ഉത്പാദനത്തിന് യോജിച്ച ഇനങ്ങളാണ്.

പപ്പായയില്‍ ആണ്‍, പെണ്‍ വേവ്വേറെയുണ്ട്. ചെടികള്‍ പൂത്തുകഴിഞ്ഞാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍ നിലനിറുത്തണം. കൂര്‍ഗ് ഹണിഡ്യൂ എന്ന ഇനത്തില്‍ ആണ്‍, പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ത്തന്നെ കണ്ടുവരുന്നു.

വിത്തു പാകി തൈ പറിച്ചുനടണം. ഏപ്രില്‍- മേയ് മാസങ്ങളില്‍ വിത്ത് പാകാം. ഒരു ഹെക്ടറിന് 250 - 500 ഗ്രാം വിത്ത് ആവശ്യമായി വരും. 4- 6 ആഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വേനല്‍ക്കാലത്ത് നനയ്ക്കേണ്ടതാണ്. റിംഗ് ജലസേചനരീതിയാണ് നല്ലത്.

കായയ്ക്ക് 4- 5 കിലോഗ്രാം വരെ തൂക്കം വരും. കറിവയ്ക്കാനായി മൂപ്പെത്തുന്നതിനു മുന്‍പായി പറിച്ചെടുക്കണം. പച്ച പപ്പായയില്‍ ചെറിയ പോറലുകള്‍ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് പാല്‍ പോലെ കറ ഒലിച്ചുവരും. ഇത് ശേഖരിച്ചെടുത്ത് ഉണക്കിയാല്‍ കിട്ടുന്നതാണ് പപ്പായിന്‍. ഇത് വളരെയേറെ ഔഷധഗുണമുള്ളതും ച്യൂയിംഗം നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതവുമാണ്.

പപ്പായ കൃഷി പ്രോത്സാഹിപ്പിക്കുന്നതു വഴി കുറഞ്ഞ ചെലവില്‍ ഗുണമേന്മയേറിയ ഒരു പഴവര്‍ഗം നമുക്ക് ലഭിക്കുന്നു.

കണിക്കൊന്ന കഷായം രക്തശുദ്ധിക്ക്

മലയാളിയുടെ ഐശ്വര്യമാണ് കണിക്കൊന്ന. കൊന്നപ്പൂവിന് നാട്ടിലായാലും മറുനാട്ടിലായാലും വിഷു ആഘോഷവുമായി അഭേദ്യമായ ബന്ധമുണ്ട്. വിഷുദിവസം പ്രഭാതത്തില്‍ കണിയൊരുക്കാന്‍ കൊന്നപ്പൂ കൂടിയേ തീരൂ.
കണിക്കൊന്ന പൂക്കുന്നത് വിഷുക്കാലത്താണ് (മാര്‍ച്ച്- ഏപ്രില്‍). ഇലകള്‍ കൊഴിഞ്ഞുപോകുകയും മരം മുഴുവന്‍ മഞ്ഞപ്പൂ ചൂടിനില്‍ക്കുകയും ചെയ്യുന്ന കാഴ്ച വളരെ മനോഹരവും ആകര്‍ഷകവുമാണ്. 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന കൊന്നയുടെ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. 'ലെഗുമിനേസിയേ' എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ഉദ്യാനവൃക്ഷം ഇന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. ശാസ്ത്രനാമം കാസിയഫിസ്റ്റുല (ഇദററയദ ബയറര്‍ന്‍വദ). മഴയുടെ വരവ് കണക്കാക്കാന്‍ കര്‍ഷകര്‍ പണ്ടുമുതലേ ഈ മരത്തെ ആശ്രയിച്ചിരുന്നു. കൊന്നമരം നേരത്തേ പൂത്താല്‍ മഴ നേരത്തേ ലഭിക്കുമെന്നും പൂക്കാന്‍ വൈകിയാല്‍ മഴ വൈകുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.

ഔഷധ ഗുണം
കണിക്കൊന്നയ്ക്ക് വളരെയേറെ ഔഷധമൂല്യവുമുണ്ട്. കണിക്കൊന്ന കഷായം രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, വാതം എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. കണിക്കൊന്നയുടെ വേരിലും തൊലിയിലും ടാനിന്‍ എന്ന രാസഘടകവും പള്‍പ്പില്‍ പെക്ടിന്‍, മ്യൂസിലേജ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൊന്നത്തൊലി, ത്രിഫലത്തോട്, ചന്ദനം, മുന്തിരി ഇവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനമുണ്ടാക്കും. കുരുകളഞ്ഞ പള്‍പ്പ് പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്. അശ്വഗന്ധാരിഷ്ടത്തിന്റെ ഒരു പ്രധാന ചേരുവ കണിക്കൊന്നയാണ്.

തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്ക

പ്രകൃതി മനുഷ്യന് നല്‍കിയ അനുഗ്രഹമാണ് നെല്ലിക്ക. ജീവകം സി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പഴങ്ങളില്‍ നെല്ലിക്കയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ജീവകം സിയുടെ ഇരുപത് ഇരട്ടിയോളം വരും നെല്ലിക്കയില്‍. നെല്ലിക്ക ഉണങ്ങിയാല്‍പ്പോലും അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടപ്പെടുകയില്ല. നെല്ലിക്ക ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതാണ്. ഡെക്കാനിലും തീരദേശ ജില്ലകളിലും കാശ്മീരിലും ആണ് കൂടുതലായി ഉണ്ടാകുന്നത്.

പാരമ്പര്യ ചികിത്സയില്‍ അവിഭാജ്യ ഘടകമാണ് നെല്ലിക്ക. ച്യവനപ്രാശത്തില്‍ അടിസ്ഥാന ചേരുവ നെല്ലിക്കയാണ്. ച്യവനമഹര്‍ഷി എഴുപത് വയസ്സിനുശേഷം ച്യവനപ്രാശം ഉണ്ടാക്കി ഉപയോഗിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന് യുവത്വവും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്തു എന്നാണ് ആയുര്‍വേദ ചരിത്രത്തില്‍ പറയുന്നത്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. വിട്ടുമാറാത്ത തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്കയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം കിട്ടും എന്ന വിശ്വാസത്തിന് തലമുറകളുടെ പഴക്കമാണുള്ളത്. എന്നും രാവിലെ അല്പം നെല്ലിക്കാനീര് തേനോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പുതിയ ഉണര്‍വും ഊര്‍ജ്ജവും തിരിച്ചറിയാന്‍ കഴിയും. നെല്ലിക്ക പച്ചയായി ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ ഉണക്കിയത് പൊടിച്ചുപയോഗിക്കാവുന്നതാണ്. അച്ചാറ്, ജാം എന്നിവയുണ്ടാക്കുവാനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ജീവകം സി കൂടാതെ, മാംസ്യം, ജീവകം എ, കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.

പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണ് സ്കര്‍വി. ഇതിനുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് പതിവായി മൂന്നു നേരവും കഴിച്ചാല്‍ മതി.

മുടി വളരുന്നതിനും മുടിക്ക് ബലവും കാന്തിയും ഉണ്ടാകുവാനും നെല്ലിക്ക നല്ലതാണ്. ബ്രഹ്മിയുടെയും നെല്ലിക്കയുടെയും നീര് ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണ തേച്ച് കുളിച്ചാല്‍ മുടി ധാരാളമായി വളരുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വയറില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴും മഞ്ഞപ്പിത്തം, വിളര്‍ച്ച എന്നിവ ബാധിക്കുമ്പോഴും നെല്ലിക്കാനീരില്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.

Friday, January 06, 2012

പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു ന്‍ കഴിയും

ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നാണ് പറയുക. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റി പറയാന്‍  സമയമായി എന്നാണ് തോന്നുന്നത്. കാരണം പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ഉടന്‍ നടപ്പിലാകും എന്നാണ് സൂചനകള്‍. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.
കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോപ്രോഡക്ട്‌സ് എക്‌സിബിഷനിലാണ് സോണി കമ്പനി പുതിയ ബയോ ബാറ്ററിയുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.
ഇത്തരം ബയോ ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്‌നി യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്‌നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.
രാസാഗ്‌നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്‌നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ അയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.

Wednesday, January 04, 2012

കറിവേപ്പില വലിച്ചെറിയാനുള്ളതല്ല

കറികള്‍ പാകമായല്‍ മീതെ കുറച്ച് കറിവേപ്പില കൂടി വിതറിയാലേ പാചകത്തിന് 'ഫിനിഷിങ്' ആകൂ എന്നത് പാചകത്തില്‍ താത്പര്യമുള്ള ഏതൊരു വീട്ടമ്മയും സമ്മതിക്കും. പക്ഷേ, കറിമുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്‌കരുണം എടുത്തുകളയുന്നത് ചിലര്‍ക്കെങ്കിലും ശീലമാണ്. എന്നാല്‍, ഇങ്ങനെ വലിച്ചെറിയുന്ന കറിവേപ്പിലയുടെ മഹാത്മ്യം പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായ ഈ സുഗന്ധപത്രം രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം , ദഹനശക്തി കൂട്ടുകയും വയറ് ശുദ്ധിയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ആഹാരത്തിലൂടെ വയറ്റില്‍ എത്തിപ്പെടുന്ന വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കറിവേപ്പിലയ്ക്കുകഴിയും.

ജീവകം എ, ബി, ഇ എന്നിവയുടെ കലവറയായ കറിവേപ്പിലയില്‍ അന്നജത്തോടൊപ്പം ശരീരത്തിന് ഗുണകരമായ അമിനോ ആസിഡുകളും ആല്‍ക്കലോയിഡുകളും ഉണ്ട്. കറിവേപ്പിന്റെ ഇല ത്വഗ്‌രോഗങ്ങള്‍ക്കും വിഷജന്തുക്കളുടെയും കീടങ്ങളുടെയും കടിയേറ്റാല്‍ ഔഷധമായും പ്രയോഗിക്കാവുന്നതാണ്. കറിവേപ്പ് മരത്തിന്റെ തൊലിക്ക് ശീതഗുണമുള്ളതിനാല്‍, അര്‍ശസ്സ്, രക്തദൂഷ്യത്താലുണ്ടാകുന്ന ത്വഗ്‌രോഗങ്ങള്‍, വെള്ളപ്പാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധരൂപേണ ഉപയോഗപ്പെടുത്താറുണ്ട്. പ്രമേഹം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും കറിവേപ്പില ചേര്‍ന്ന ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുവരുന്നു. മികച്ച ആന്‍റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കുവാനും കറിവേപ്പിന് കഴിവുണ്ട്.

കറിവേപ്പിന്റെ കുരുന്നിലകള്‍ ചവച്ച്കഴിച്ചാല്‍ വയറ്റില്‍ നിന്നും ചോരയും ചളിയും കൂടി പോകുന്ന അസുഖത്തിന് ശമനം കിട്ടും. മോരില്‍ കറിവേപ്പില അരച്ചുകലക്കി കഴിച്ചാല്‍, ദഹനസംബന്ധിയായ അസ്വസ്ഥതകള്‍ അകലും. ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ആധുനികൗഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വയറിനുണ്ടാകാറുള്ള അസ്വസ്ഥതകള്‍ക്ക് കറിവേപ്പില അരച്ചുകലക്കിയ മോര് അതിവിശിഷ്ടമാണ്.

Relatedപ്രകൃതിപാചകം
ഇളനീര്‍ പാനീയം ഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന് ഇളനീര്‍ വെട്ടിയശേഷം ..ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം, മരുന്നുകളുടെ വിഷാംശം നശിപ്പിച്ച് സ്വസ്ഥത വീണ്ടെടുക്കുകയാണ് ഈ പ്രയോഗത്താല്‍ സാദ്ധ്യമാകുന്നത്. തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പിനെ പണ്ടുമുതലേ ആശ്രയിച്ചുവരുന്ന കാര്യം അറിവുള്ളതാണ്. കുട്ടികളുടെ വിരശല്യം നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. ആറുമാസത്തിലൊരിക്കല്‍ വിരയിളക്കുന്നതിന് മരുന്ന് നല്‍കിയാലും മധുരപ്രിയരും പൊതുവെ ദഹനശക്തി കുറഞ്ഞവരുമായ കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃമിശല്യം പതിവാണ്. ആഴ്ചയിലൊരുദിവസം കറിവേപ്പിലനീര് ഒരൗണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത് നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ എ യും ഇതു വഴി ലഭിക്കും.

കുട്ടികള്‍ക്കുള്ള വിഭവങ്ങളില്‍ കറിവേപ്പില ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. മുത്താറി കുറുക്ക് തയ്യാറാക്കുമ്പോള്‍ കറിവേപ്പില നീരും ശര്‍ക്കരയും ചേര്‍ത്താല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഇത് നെയ്പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ തണുപ്പിച്ച് കശുവണ്ടിപ്പരിപ്പ് വിതറി വിവിധ ആകൃതിയില്‍ മുറിച്ചാല്‍ പച്ചനിറത്തിലുള്ള ഹല്‍വ കുട്ടികളെ ആകര്‍ഷിക്കാതിരിക്കില്ല.

പച്ചരിപ്പൊടി കറിവേപ്പിലനീരും കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കി നാളികേരം ചുരണ്ടിയിട്ടാല്‍ വിശേഷസ്വാദുള്ള ഒരു ഭക്ഷണമായിരിക്കും. കറിവേപ്പിലയും മഞ്ഞളും രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ഇവയുടെ കൂട്ടായ ഔഷധപ്രയോഗം അലര്‍ജിമാറ്റും. കറിവേപ്പിലയുടെ ഞെട്ട്‌പോലും ഉപയോഗപ്പെടുത്തുന്ന കഷായക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.


ഡോ. ഒ.വി. സുഷ
മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി
തരിയോട്, വയനാട്‌
 
“കറിക്കുമുമ്പൻ ഇലക്കു പിമ്പൻ”.കറിവേപ്പില മറ്റു ഇലക്കറികളെ പോലെ ആഹാരവസ്തു അല്ലങ്കിലും ആഹാരത്തിനു രുചി വർദ്ദിപ്പിക്കുന്ന ഒരിലയാണു ! എന്നാൽ ധാരാളം ജീവകങ്ങളും ഔഷദഗുണങ്ങളും അടങ്ങിയിരിക്കുന്ന ഈ സസ്യത്തിന്റെ ജന്മ നാട് നമ്മുടെ ഭാരതം തന്നെ.കറികളുടെ സ്വാദ്,സുഗന്ദം എന്നിവ വർദ്ദിപ്പിക്കാനാണു ഇതു പ്രധാനമായും ഉപയോഗിക്കുന്നതു ! എന്നിരുന്നാലും നമ്മുക്ക് ഇതിന്റെ ഔഷദഗുണങ്ങൾ ഒന്ന് പരിശോദിക്കാം....

1) പാദ സൌന്ദര്യത്തിനു പച്ചമഞ്ഞളും കരിവേപ്പിലയും അരച്ചു തുടർച്ചയായി 3 ദിവസം ഉപയോഗിച്ചാൽ ഉപ്പൂറ്റി രോഗത്തിനു ശമനം കിട്ടും .
2) കറിവേപ്പിലയിട്ട് കാച്ചിയ ഏണ്ണ മുടി കൊഴിച്ചിൽ തടയാനും മുടിക്കു കറുപ്പ് നിറം നൽകാനും ഉത്തമാണു.
3) കറിവേപ്പിലക്കുരു ചെറുനാരങ്ങനീരിൽ അരച്ചു തലയിൽ തേച്ചു അരമണിക്കൂർ സ്നാനം ചെയ്യുക. തലയിലെ പേൻശല്യവും താരനും മാറികിട്ടും.
4) ദഹനത്തിനും ഉദരരോഗത്തിനും കരിവേപ്പില അത്യുത്തമമാണു.
5) ഇറച്ചി കഴിച്ചതുകൊണ്ടുണ്ടാവുന്ന ദഹനപ്രശ്നത്തിനു ഇഞ്ചിയും കരിവേപ്പിലയും അരച്ചു മോരിൽചേർത്തു കഴിച്ചാൽ ശമനം കിട്ടും.
6) കാലിലെ പുഴുക്കടി മാറികിട്ടാൻ കറിവേപ്പിലയും മഞ്ഞളും അരച്ചിട്ടാൽ മതി .
7) ചർമ്മരോഗങ്ങൾ മാറികിട്ടാൻ കറിവേപ്പില അരച്ചു കുഴമ്പായി ഉപയോഗിച്ചു നോക്കൂ..ശമനം കിട്ടും.
8) അരുചി മാറികിട്ടാൻ കറിവേപ്പില മോരിൽ കലക്കികുടിക്കുക.


        “കറിവേപ്പില പോലെ വലിച്ചെറിയുക” എന്ന പ്രയോഗം തന്നെ ഇന്ന് മുതൽ മാറ്റാൻ തയ്യാറാവുക ! നമ്മുടെ വീട്ടുമുറ്റത്തെ മണമില്ലാത്ത മുല്ലയായ കറിവേപ്പില വിദേശരാജ്യങ്ങളിൽ ഇന്ന് സ്വർണ്ണ ഇലയാണു.പ്രതേകിച്ചു മിഡിൽ ഈസ്റ്റിൽ. കറിവേപ്പില വിറ്റ് ഉപജീവനം കഴിയുന്നവർ ഇവിടെയുണ്ടെന്നതും മറ്റൊരു യാഥാർത്യം........................!!!

Friday, November 11, 2011

പല്ലുവേദന, തലവേദന ,തൊണ്ടവേദന ,ചെവിവേദന...

പല്ലുവേദന

*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.

*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

തലവേദന

*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.

*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.

*കര്‍പ്പൂരവും ചന്ദനവും കുഴച്ച് നെറ്റിയില്‍ പൂശുക.

തൊണ്ടവേദന

*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.

*വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക.

*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.

ചെവിവേദന

*ഇഞ്ചിനീര്, മുരിങ്ങത്തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് എന്നിവ നേര്‍ത്ത ചൂടോടെ ചെവിയില്‍ ഒഴിക്കുക.

*വെറ്റില കുത്തിപ്പിഴിഞ്ഞ്, ഇന്തുപ്പ് ചേര്‍ത്തു ചെവിയിലൊഴിക്കുക.

വയറുവേദന

* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.

*കൂവളത്തില അരച്ച് മൂന്ന് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്തു സേവിക്കുക.

*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.

Thursday, November 10, 2011

തൊടിയില്‍ നിന്നൊരു ഒറ്റമൂലി

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.

അസുഖങ്ങള്‍ ശമിക്കാന്‍

ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.

*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.

*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.

*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)

*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

പ്രമേഹം

*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

ഇക്കിള്‍

* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.

*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

കൃമിശല്യം

*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗ്യാസ്ട്രബിള്‍

*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.

*വെളുത്തുള്ളി ചുട്ടുതിന്നുക.

*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

പുളിച്ചുതികട്ടല്‍

*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.

*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
കടപ്പാട് :.സ്ത്രീ ധനം  വരിക    

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites