« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label രോഗങ്ങള്‍ (Diseases). Show all posts
Showing posts with label രോഗങ്ങള്‍ (Diseases). Show all posts

Monday, July 25, 2011

ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍



ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും.
ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിനിമയം നടത്താനും കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നു. ചിലപ്പോള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്യുന്നതും ചിലതു ചെയ്യാതിരിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങള്‍. തലച്ചോറില്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യപ്പെടുന്നതിനേയും ഓട്ടിസം സ്വാധീനിക്കുന്നു. മൂന്നു തരത്തിലാണ് ഓട്ടിസ്റ്റിക് ഡിസ്ഓര്‍ഡര്‍ കുട്ടികളിലുണ്ടാവുക. തലച്ചോറിലെ നാഡികളില്‍ വ്യത്യാസമുണ്ടാവുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകല്യങ്ങള്‍ പ്രകടിപ്പിക്കും. അടുത്തതു ഭാഷാവൈകല്യമുണ്ടാക്കുന്നു. ലോഹങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കൊണ്ടു ജീനുകളില്‍ വ്യത്യാസം സംഭവിക്കുന്നതാണ് ഓട്ടിസത്തിനു കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്.
മൂന്നു വയസിനു മുമ്പു തന്നെ കുഞ്ഞുങ്ങള്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിന്‍റെ ആദ്യ രണ്ടു വയസിനുള്ളില്‍ത്തന്നെ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താറാണു പതിവ്. വളരുന്തോറും ഈ ലക്ഷണങ്ങളും വികസിക്കും. എന്നാല്‍ ചില ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ചെറുപ്രായത്തില്‍ത്തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍, കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കാനും സാമൂഹ്യമായി പൊരുത്തപ്പെടാനും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ശീലിപ്പിക്കാനും കഴിയുന്നു. ഓട്ടിസമുള്ള കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാലും ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. സ്വയം പര്യാപ്തത നേടിയവരുമുണ്ട്.
ഓട്ടിസത്തിനുള്ള ചികിത്സ പ്രകാരം രോഗത്തെ ഇല്ലായ്മ ചെയ്യുകയല്ല. ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുകയും കുടുംബത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ അകറ്റുകയുമാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം പ്രദാനം ചെയ്യുകയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുമാണ്. കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. സ്കൂള്‍ തലം മുതല്‍ത്തന്നെ ഇത്തരം ട്രീറ്റ്മെന്‍റ് തുടങ്ങണം. അവിടെ ഇന്‍റന്‍സിവ് സ്പെഷ്യല്‍ എഡ്യുക്കേഷനും ബിഹേവിയര്‍ തെറാപ്പിയും കുട്ടികളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇതിലൂടെ കുട്ടികള്‍ക്കു സ്വയം സംരക്ഷണം, സാമൂഹ്യപരമായുള്ള ഒത്തുചേരല്‍, ജോലി ചെയ്യാനുള്ള കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. മാത്രമല്ല ഓട്ടിസത്തിലൂടെ സ്വഭാവത്തില്‍ വന്ന വൈകല്യങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്കെത്താനുമുള്ള വഴിയൊരുക്കുകയുമാണ്.
ഓട്ടിസം ബാധിച്ച കുട്ടിക്കു പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ ഇത് ഊഹിച്ചെടുക്കേണ്ട അവസ്ഥയാകുന്നു. കുഞ്ഞിന്‍റെ വിശപ്പ്, ദാഹം, അസുഖം എന്നിവ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനു കഴിയാതെ വരുമ്പോള്‍ അച്ഛനമ്മമാരാണ് ബുദ്ധിമുട്ടുക. തന്‍റെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അമ്മയ്ക്കു കഴിയാതെ വരുമ്പോള്‍ കുഞ്ഞിനു ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഇതു കുട്ടികളെ കൂടുതല്‍ ദേഷ്യക്കാരനും സ്വയം വേദനിപ്പിക്കുന്ന സ്വഭാവക്കാരനുമാക്കും. സ്വയം വേദനിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരേയും ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ചില കുട്ടികള്‍ക്ക് ഉറങ്ങുന്നതിലാണു പ്രശ്നമെങ്കില്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാവും ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു നില്‍ക്കേണ്ടി വരുന്ന കുടുംബത്തിലുള്ളവരാണ് കൂടുതല്‍ സമ്മര്‍ദത്തിലാവുന്നത്. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതു മികച്ച ഒരു സോഷ്യോ സൈക്കോ ഹെല്‍പ്പറെ കണ്ടെത്തി ഉപദേശം തേടുകയാണ്. ഓട്ടിസം എന്നതു രോഗമായി കാണാതെ ഒരു വ്യത്യാസമായി കണ്ടു നോക്കൂ, കുഞ്ഞിനെ സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയും.
കടപ്പാട് : മെട്രോ വാര്‍ത്ത ദിനപ്പത്രം 

എച്ച്1എന്‍1 പനി


ഡോ. ആര്‍. സുധാകരന്‍
മഴക്കാലമായതോടെ കേരളം വീണ്ടും പനിപ്പിടിയിലമര്‍ന്നുകഴിഞ്ഞു. എലിപ്പനി, ഡെംഗിപ്പനി എന്നിവയ്ക്കൊപ്പം എച്ച്1എന്‍1 പനിയും ഈ സീസണില്‍ വ്യാപകമായി കണ്ടുവരുന്നു. ഇതുമൂലമുണ്ടാകുന്ന ജീവഹാനിയും കുറവല്ല. ഇതുവരെ ഇരുപതിലേറെ പേര്‍ എച്ച്1എന്‍1 ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ആരോഗ്യവകുപ്പിന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ മൂലം രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനംമൂലം അടുത്തകാലത്തായി രോഗബാധിതരുടെ സാന്ദ്രത ഏറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ എച്ച്1എന്‍1 വിതച്ച നാശത്തിന്‍റെ ഓര്‍മ ജനങ്ങളില്‍ വിതയ്ക്കുന്ന ഭീതിയും ചെറുതല്ല. അത്ര ഗുരുതരമല്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണമാകുന്ന രോഗമായതിനാല്‍ വൈദ്യശാസ്തവും ഏറെ ഗൗരവത്തോടെയാണ് ഈ രോഗത്തെ നിരീക്ഷിക്കുന്നത്.
മനുഷ്യനില്‍നിന്നു മനുഷ്യനിലേക്ക് വായുവിലൂടെ രോഗാണുക്കള്‍ പകരുമെന്നതാണ് ഈ രോഗം അതിവേഗം വ്യാപിക്കാന്‍ കാരണം. മഴക്കാലമായതിനാല്‍ അന്തരീക്ഷത്തില്‍ രോഗാണു വ്യാപനത്തിനുള്ള അനുകൂല സാഹചര്യവുമുണ്ട് ഇപ്പോള്‍. ഹ്യൂമന്‍ ഇന്‍ഫ്ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് എച്ച്1എന്‍1 രോഗത്തിനു കാരണക്കാര്‍. ഇതില്‍ത്തന്നെ ഹ്യൂമന്‍, ബേഡ്, സ്വൈന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. ഈ വൈറസുകള്‍ കൂടിച്ചേര്‍ന്നുണ്ടായ ഒരു പുതിയ ഇനമാണ് എച്ച്1എന്‍1. പന്നിയില്‍നിന്നുള്ള ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു ഹ്യൂമന്‍ വൈറസുമായി ചേര്‍ന്നുണ്ടായ എച്ച്1എന്‍1 വൈറസാണു പനിക്കു കാരണം. ഇതിനാലാണ് ആദ്യം ഇതിനു പന്നിപ്പനിയെന്നു പേരുവന്നത്. 2009ല്‍ മെക്സിക്കോയിലാണ് ഈ രോഗം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ പന്നിയില്‍നിന്നുള്ള വൈറസുകള്‍ മൂലം മാത്രമായിരുന്നു രോഗം പടര്‍ന്നത്. എന്നാല്‍, മനുഷ്യ ശരീരത്തിനുള്ളില്‍വച്ചു രൂപപ്പെട്ട പുതിയ എച്ച്1എന്‍1 വൈറസുകള്‍ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു രോഗം പകര്‍ത്താന്‍ തുടങ്ങി.
പകരുന്ന രീതി
വായുവിലൂടെയാണ് എച്ച്1എന്‍1 വൈറസ് മനുഷ്യരിലേക്കു പടരുന്നത്. രോഗം ബാധിച്ചയാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ധാരാളം വൈറസുകള്‍ വായുവില്‍ കലരും. രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ മൂന്നു മുതല്‍ 15 വരെ ദിവസത്തിനുള്ളില്‍ ബാഹ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. ശക്തിയായ മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, തൊണ്ടപാറല്‍ തുടങ്ങിയവ പ്രകടമാകും. പിന്നീട് ഇതു ശക്തിയായ പനിയായി മാറും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പുകവലിക്കാര്‍ എന്നിവരെ രോഗം എളുപ്പത്തില്‍ ബാധിക്കും. ഇവര്‍ക്ക് ഇന്‍ക്യൂബേഷന്‍ പിരീഡില്‍ത്തന്നെ ശക്തമായ ശ്വാസതടസമുണ്ടാകാനും സാധ്യതയുണ്ട്.
പരിശോധന
തൊണ്ടയിലെ സ്രവം ലബോറട്ടറിയില്‍ പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണമുള്ളവരില്‍നിന്നു സാംപിള്‍ ശേഖരിക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍നിന്നെടുക്കുന്ന സ്രവം വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തില്‍ സൂക്ഷിച്ചാണു പരിശോധന. പിസിആര്‍ ടെസ്റ്റ്(പോളിമറൈസ് ചെയ്ന്‍ റിയാക്ഷന്‍ ടെസ്റ്റ്) വഴിയാണ് എച്ച്1എന്‍1 സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോ ടെക്നോളജിയിലും ആലപ്പുഴയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇതിനുള്ള സൗകര്യമുണ്ട്.
മുന്‍കരുതലുകള്‍
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടു വായും മൂക്കും മൂടണം. രോഗം ഭേദമാകുന്നതുവരെ കഴിയുന്നിടത്തോളം വീട്ടില്‍ത്തന്നെ പൂര്‍ണമായി വിശ്രമിക്കുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിച്ചു വായും മുഖവും മൂടിയിരിക്കണം. ഇവര്‍ കൈകള്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതു നല്ലതാണ്. രോഗിയെ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്തുന്നതു നല്ലതാണ്. രോഗി മറ്റ് അംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കാം. ജലദോഷമോ ചുമയോ ശ്വാസകോശ അണുബാധയോ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഗര്‍ഭിണികളെ എച്ച്1എന്‍1 മാരകമായി ബാധിക്കുമെന്നതിനാല്‍, ഇവര്‍ക്കു പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം ചികിത്സ തേടണം. എച്ച്1എന്‍1 സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.
പ്രതിരോധം
രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഒസെള്‍റ്റാമിവിര്‍ ക്യാപ്സ്യൂളുകളാണ്(75 മി.ഗ്രാം) ഇപ്പോള്‍ നല്‍കുന്നത്. പ്രയപൂര്‍ത്തിയായ ആള്‍ക്ക് ഓരോ ക്യാപ്സ്യൂള്‍ രണ്ടു നേരം കഴിക്കാം. മൂന്നു ദിവസത്തിനകം രോഗം കുറഞ്ഞു വരുന്നതും അഞ്ച് - ആറു ദിവസങ്ങള്‍കൊണ്ടു പൂര്‍ണമായി ഭേദമാക്കാവുന്നതുമാണ്. എച്ച്1എന്‍1 പ്രതിരോധ മരുന്നുകളും ലഭ്യമാണ്. റോഷ്, കാന്‍ഡില എന്നീ രണ്ടു കമ്പനികളാണു കേരളത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ പ്രതിരോധ വാക്സിന്‍ നല്‍കുന്നുണ്ട്. ടാമി ഫ്ളുവാണു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന എച്ച്1എന്‍1 പ്രതിരോധ മരുന്ന്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് സ്റ്റോക്കുണ്ട്. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത്, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ മരുന്നു സൗജന്യമായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കടപ്പാട് : മേട്രോവര്‍ത്ത  ദിനപ്പത്രം 


Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites