« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label മൊബൈല്‍ ഫോണ്‍. Show all posts
Showing posts with label മൊബൈല്‍ ഫോണ്‍. Show all posts

Friday, September 23, 2011

വേണോ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ?

സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിന്റെ ആവശ്യമുണ്േടാ എന്ന് ചിന്തിക്കേണ്ടത് മാതാപിതാക്കളാണ്. മാതാപിതാക്കള്‍ ജോലി സ്ഥലത്ത് ആയിരിക്കുമ്പോള്‍ വീട്ടിലെത്തുന്ന കുട്ടികളെ വിളിക്കാന്‍ മൊബൈല്‍ ആവശ്യമാണെങ്കില്‍ അവര്‍ക്ക് കാമറയും വീഡിയോ കാമറയും ഒക്കെയുള്ള സ്മാര്‍ട്ട് ഫോണ്‍ തന്നെ വാങ്ങി നല്‍കേണ്ടതുണ്േടാ എന്നും ചിന്തിക്കണം.

മക്കളെ സംശയിക്കുന്നു എന്ന രീതിയിലല്ലാതെയും കുറ്റപ്പെടുത്താതെയും ഇടയ്ക്കെങ്കിലും മക്കളുടെ മൊബൈല്‍ മാതാപിതാക്കള്‍ പരിശോധിക്കണം. മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്, അവര്‍ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്ന സുഹൃത്തുക്കള്‍ ഉണ്േടാ, ദീര്‍ഘനേരം മുറിയടച്ചിട്ടും ആരുടെയും ശ്രദ്ധിയില്‍പ്പെടാതെയും അവര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്േടാ എന്നെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

വീട്ടിലെ കമ്പ്യൂട്ടര്‍ പൊതുവായി ഉപയോഗിക്കുന്ന മുറിയില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് കണക്ഷനുണ്െടങ്കില്‍ കുട്ടികള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, അവര്‍ അശ്ളീല സൈറ്റുകളുടെ സന്ദര്‍ശകരാണോ എന്ന് പരിശോധിക്കണം. ഇന്റര്‍നെറ്റിലെ ഹിസ്ററി ഇടയ്ക്കിടെ നിര്‍ബന്ധമായും പരിശോധിക്കണം. ഇത് സാധിക്കണമെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ പഠിച്ചെടുക്കേണ്ടതാണ്. കാരണം പ്രലോഭനത്തിന്റെ കാറ്റ് എപ്പോഴും എവിടെ നിന്നും വീശാവുന്നതാണ്. വീട്ടിനകത്തുനിന്നും അയല്‍പക്കത്തുനിന്നും സ്കൂളില്‍ നിന്നും സഹപാഠികളില്‍ നിന്നും പ്രലോഭനം മക്കളെ തേടിയെത്താമെന്ന് മാതാപിതാക്കള്‍ മറക്കാതിരിക്കുക.
വീട്ടുകാരുടെ ശ്രദ്ധയ്ക്ക്
ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളും നോക്കി വീട്ടുജോലികളും ചെയ്തു ജീവിക്കുന്ന വീട്ടമ്മമാര്‍ക്ക് എന്തിനാണ് മൊബൈല്‍ ഫോണ്‍ എന്നു ചിന്തിക്കേണ്ടത് വീട്ടുകാര്‍ തന്നെയാണ്. സംസാരിക്കുന്നതിനുവേണ്ടി മാത്രമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് ബന്ധങ്ങള്‍ തകര്‍ക്കുന്ന അണുബോംബിന്റെ സ്ഥാനമാണ് മൊബൈല്‍ ഫോണിനുള്ളത്. ഏതു നിമിഷവും അറിയാതെ വരുന്ന ഒരു കോളിന്റെ രൂപത്തില്‍ എല്ലാ ബന്ധങ്ങളും തകര്‍ത്തെറിയാന്‍ മൊബൈല്‍ ഫോണിനു സാധിക്കും.

ബന്ധുക്കളോ സുഹൃത്തുക്കളോ ആയാല്‍പ്പോലും ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംസാരിക്കേണ്ട ആവശ്യം പല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇല്ല. കുടുംബസ്തരായ വ്യക്തികള്‍ ഇത്തരത്തില്‍ സംസാരിക്കേണ്ടതുണ്േടാ എന്ന് ചിന്തിക്കേണ്ടത് വീട്ടുകാര്‍ തന്നെയാണ്. സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ സംസാരമാണ് ദാമ്പത്യതകര്‍ച്ചക്ക് പ്രധാന കാരണമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്റെ പഠനവും ഇതോട് ചേര്‍ത്ത് വായിക്കേ
ണ്ടതാണ്.
കടപ്പാട് :ദീപിക 

Saturday, September 03, 2011

മൊബൈല്‍ഫോണില് ശല്യസന്ദേശങ്ങളെ നിയന്ത്രിക്കാന്‍ പുതിയ സോഫ്ട്‌വേര്

മൊബൈല്‍ഫോണില്‍ നമ്മുടെ സൈ്വര്യംകെടുത്താനെത്തുന്ന ശല്യസന്ദേശങ്ങളെ (ശല്യമെസേജുകളെ) നിയന്ത്രിക്കാന്‍ പുതിയ സോഫ്ട്‌വേര്‍ പിറവിയെടുത്തു. ഡല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫേേര്‍ഷന്‍ ടെക്‌നോളജിയിലെ (ഐഐഐടി) വിദഗ്ധരാണ് ഇതു രൂപപ്പെടുത്തിയത്. എസ്എംഎസ് അസാസിന്‍  എന്നു പേരിട്ടിരിക്കുന്ന ഈ സോഫ്ട്‌വേര്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമുക്ക് താത്പര്യമില്ലാത്ത ഒരു ശല്യമെസേജും  ഫോണിലേക്ക് വരില്ല.
ശല്യമെസേജുകളില്‍തന്നെ നമുക്ക് എന്തെങ്കിലും താത്പര്യമുള്ളവ മാത്രം മൊബൈലിലേക്ക് കടത്തിവിടാനുള്ള സൗകര്യവും ഈ സോഫ്ട്‌വേറിലുണ്ട്. ഐ.ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പൊന്നുരംഗം കുമാരഗുരു, ഗവേഷകവിദ്യാര്‍ഥി കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സോഫ്ട്‌വേര്‍ രൂപപ്പെടുത്തിയത്.
പരസ്യ എസ്.എസ്.എം.എസുകളുടെ എണ്ണം അനിയന്ത്രിതമാം വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരമൊരു സോഫ്ട്‌വേറിനെക്കുറിച്ച് ആലോചിച്ചതെന്ന് പൊന്നുരംഗം കുമാരഗുരു പറഞ്ഞു. ഒരുദിവസം രാജ്യമൊട്ടാകെ പത്തുകോടി പരസ്യ എസ്.എം.എസുകള്‍ പ്രചരിക്കുന്നുണ്ട്. ഈ രംഗത്തെ കമ്പനികളുടെ കിടമത്സരം കാരണം 3,500 രൂപ മുടക്കിയാല്‍ ഒരുലക്ഷം മെസേജുകള്‍ വരെ അയക്കാന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്.
തിരക്കിനിടയില്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവയാണ് ഇത്തരം മിക്ക മെസേജുകളും. എന്നാല്‍, ഇവയില്‍ ചിലതെങ്കിലും നമുക്ക് ഉപകാരപ്പെടുന്നവയാകാം. ചിലര്‍ക്ക് ശല്യമെസേജെന്നുതോന്നുന്നത് മറ്റുചിലര്‍ക്ക് താത്പര്യമുള്ളതാകാം. അതുകൊണ്ടുതന്നെ എല്ലാ പരസ്യമെസേജുകളും നിയന്ത്രിക്കാനുള്ള ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ പദ്ധതി ഫലപ്രദമാകില്ല. വേണ്ട സന്ദേശങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ളവ ഇന്‍ബോക്‌സിലെത്തും മുമ്പേ ഡിലീറ്റ് ചെയ്യലുമാണ് എസ്.എം.എസ്. അസാസിന്‍ സോഫ്ട്‌വേറിന്റെ ധര്‍മമെന്ന് പൊന്നുരംഗം അറിയിക്കുന്നു.
നിലവില്‍ നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണുകളില്‍ മാത്രമേ എസ്.എം.എസ്. അസാസിന്‍ പ്രവര്‍ത്തിക്കൂ. താമസിയാതെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ 7 പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പുതിയ സോഫ്ട്‌വേര്‍ പരിഷ്ക്കരിക്കുമെന്ന് പൊന്നുരംഗം പറയുന്നു. അമേരിക്കയിലെ അരിസോണയില്‍ ഈമാസം നടന്ന ഹോട്ട്‌മൊബൈല്‍ 2011 അന്താരാഷ്ട്ര മൊബൈല്‍കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട എസ്.എം.എസ്. അസാസിന്‍ സോഫ്ട്‌വേറിന്റെ വികസന പരിപാടികള്‍ നടന്നുവരികയാണ്.
അതിനിടെ, പരസ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കാന്‍ ട്രായ് പ്രഖ്യാപിച്ച എസ്.എം.എസ്. നിയന്ത്രണപരിപാടി വീണ്ടും നീളുകയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാകുമെന്ന് പറഞ്ഞ പദ്ധതി ഏപ്രില്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. ടെലിമാര്‍ക്കറ്റിങ് കമ്പനികളും മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും താത്പര്യമെടുക്കാത്തതുതന്നെ പ്രധാനകാരണം. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തങ്ങളനുവദിക്കുന്ന നമ്പറുകളില്‍ നിന്നുമാത്രമേ മെസേജുകള്‍ അയക്കാന്‍ പാടുള്ളൂ എന്നും ട്രായ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമേ അതനുസരിച്ചുള്ളൂ.
പരസ്യമെസേജുകള്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ അക്കാര്യമറിയിച്ചുകൊണ്ട് എസ്.എം.എസ്. അയക്കണമെന്ന ട്രായ് നിര്‍ദേശവും സ്വീകരിക്കപ്പെട്ടില്ല. രാജ്യമെങ്ങുമായി പതിനഞ്ചുശതമാനം മൊബൈല്‍വരിക്കാര്‍ മാത്രമേ ഇതുവരെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്താല്‍ നമുക്ക് താത്പര്യമുളള ഓഫറുകളുടെ എസ്.എം.എസുകള്‍ പോലും ലഭിക്കാതാകും എന്നതാണ് ട്രായ് പദ്ധതിയുടെ പ്രധാനന്യൂനത. എന്തായാലും ഏപ്രില്‍ ഒന്ന് മുതല്‍ എസ്.എം.എസ്. നിയന്ത്രണപദ്ധതി നടപ്പാക്കുമെന്നാണ് ട്രായ് പ്രഖ്യാപിച്ചിരിക്കുന്നത്

Monday, July 25, 2011

മൊബൈല്‍ ഫോണിന്‍റെ റിങ്


കുറേ നേരം മൊബൈല്‍ ഫോണിന്‍റെ റിങ് കേട്ടിട്ടില്ലെങ്കില്‍ വെറുതെ ഫോണിന്‍റെ സ്ക്രീനിലേക്കു നോക്കാറുണ്ടോ? രാത്രി ഉറങ്ങുന്നതിനു മുമ്പും സൂര്യോദയത്തിലും കൂട്ടുകാര്‍ക്ക് ഒരു എസ്എംഎസ് അയയ്ക്കാറുണ്ടോ? ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെ വേണമെന്നു തോന്നാറുണ്ടോ?... ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ ഉറക്കമില്ലായ്മയെ പഴിചാരുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കുക. തലവേദനയ്ക്കു ഗുളിക കഴിക്കല്‍ നിര്‍ത്തുക. ഇതു രണ്ടും രോഗമല്ല. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യ ഫലങ്ങളാണ്. അസോച്ചം (The Associated Chambers of Commerce and Industry of India) സംഘടിപ്പിച്ച ഒരു പഠനപ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അറുപതു ശതമാനവും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു.
ടെക്സ്റ്റ് മെസെജുകള്‍ ഫ്രീയായതോടെ കോളുകളുടെ എണ്ണം കുറഞ്ഞു എന്നതു നേരാണ്. മെസെജുകളാണ് കമ്യൂണിക്കേഷന്‍ മാര്‍ഗം. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ വരെ ഒരു ദിവസം അയയ്ക്കുന്നവരുണ്ട്. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് മെസെജ് അയയ്ക്കുന്നത് ഉള്‍പ്പെടെയാണിത്. അയച്ച മെസെജിനുള്ള മറുപടി കാത്തിരുന്ന് ഉറക്കം കളയുന്നു അവരെല്ലാം. ഉറക്കമില്ലായ്മ, മാനസിക സംഘര്‍ഷം, ഭക്ഷണത്തോടു വിരക്തി, ഏകാന്തത തുടങ്ങിയ രോഗങ്ങളിലേക്കാണ് ഇത്തരക്കാരുടെ പോക്കെന്നു പറയുന്നു അസോച്ചത്തിന്‍റെ ജനറല്‍ സെക്രട്ടറി ഡി.എസ്. റാവത്ത്.
ന്യൂഡല്‍ഹിയില്‍ സര്‍വെയില്‍ പങ്കെടുത്ത തൊണ്ണൂറു ശതമാനം പേരും ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ തൊട്ടടുത്തു സൂക്ഷിക്കുന്നവരാണ്. ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരാറുണ്ടെന്ന് അവരെല്ലാം പറയുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു മെസെജ് പതിവുണ്ട് അവര്‍ക്കെല്ലാം. ഒരെണ്ണം അയയ്ക്കും, അതിനൊരു മറുപടിയും. ഉറക്കമുണരുന്നത് ഒരു ഫോണ്‍ കോളിലോ മെസെജ് ടോണ്‍ കേട്ടോ ആയിരിക്കും. ജോലിത്തിരക്കിനിടയിലും ഓരോ മിനിറ്റിലും ഫോണ്‍ എടുത്ത് കോളോ മെസെജോ വന്നിട്ടുണ്ടോ എന്നു നോക്കും. വേഗത്തില്‍ ടൈപ്പ് ചെയ്ത് വിരലില്‍ വേദന അനുഭവിക്കുന്നവരാണ് അവരിലേറെയും. ഈ കാര്യങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പന്ത്രണ്ടു മുതല്‍ ഇരുപതു വയസുവരെയുള്ളവരിലാണ് സര്‍വെ നടത്തിയത്. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ അയയ്ക്കുന്നവരാണ് ഏറെപ്പേരും. മാസം മൂവായിരം എസ്എംഎസുകള്‍ കൈകാര്യം ചെയ്യുന്നു ഓരോരുത്തരും! മെസെജ് റിസീവ് ചെയ്യുന്നതില്‍ പെണ്‍കുട്ടികളാണ് മുന്‍പില്‍. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ പെണ്‍കുട്ടികളുടെ ഫോണിന്‍റെ ഇന്‍ബോക്സില്‍ ഓരോ ദിവസവും എത്തുന്നു. വണ്ടി ഓടിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴുമൊക്കെ മെസെജ് ചെയ്യുന്നവരാണ് എല്ലാവരും.
അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ ന്യൂഡല്‍ഹി, മുംബൈ, ഛത്തീസ്ഗഡ്, ലക്നൗ, അഹമ്മദാബാദ്, പാറ്റ്ന, കോല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ജയ്പുര്‍ എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്. കേരളത്തില്‍ സര്‍വെ നടത്തിയാലറിയാം ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലുള്ളവരാണ് ഏറ്റവും കൂടുതല്‍ മെസെജ് അയയ്ക്കുന്നതെന്ന്...
കടപ്പാട് : മേട്രോ വാര്‍ത്ത 

Saturday, September 04, 2010

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക


Please use LEFT EAR while using cell (mobile), because if you use the right one it will affect brain directly. This is a true fact from Appollo medical team.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites