« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label കൌതുകം. Show all posts
Showing posts with label കൌതുകം. Show all posts

Thursday, August 23, 2012

കുസൃതി ചോദ്യങ്ങള്‍ -2


1.ഏറ്റവും തിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്?  - അര്‍ജെന്റിന
2. നാവു കൊണ്ട് ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ്
3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നും പിന്‍വാങ്ങുവാനുള്ള കാരണമെന്ത്?--
   അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കി തുടങ്ങിയിരുന്നില്ല.
4.രണ്ടു ദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ് ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോള്‍കഴിക്കുന്നില്ല..ഭര്‍ത്താവ് ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ചെയ്തു . അതും നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .ഭാര്യ കഴിക്കുന്നില്ല.
ഭര്‍ത്താവ് വായ്‌ കഴുകാന്‍ പോയപ്പോള്‍ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഒരാള്‍  ഭാര്യയോട്   ചോദിച്ചു :
എന്താ ഒന്നും കഴിക്കാത്തത് ?
ഭാര്യ പറഞ്ഞു
" ഞങ്ങള്‍എന്തും ഷെയര്‍ചെയ്തു കഴിക്കുന്നതില്‍ആനന്ദം അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ "
"അദ്ദേഹം കഴിച്ചു കഴിഞ്ഞല്ലോ. ഇനി മേഡത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'
 അപ്പോള്‍ ഭാര്യയുടെ മറുപടി എന്തായിരുന്നു ?
ഉത്തരം : വാ കഴുകി അദ്ദേഹം "പല്ലും" കൊണ്ട് വരട്ടെ . എന്നിട്ട് തിന്നാം
5.കടയില്‍വന്ന കുട്ടിയോട്‌ അവിടെ നിന്ന ഒരാള്‍ ചോദിച്ചു  മോന്‍ടെ പേരെന്താ , ഉടനെ
മറ്റൊരാള്‍ ചോദിച്ചു . മോന്റെ അച്ഛന്‍ടെ പേരെന്താ
ഉടനെ കടക്കാരന്‍ ചോദിച്ചു എന്താ വേണ്ടത്‌ . അപ്പോള്‍ കുട്ടി മൂന്നിനുമായി ഒരു ഉത്തരം പറഞ്ഞു. എന്താണ് ഉത്തരം ?
കണ്ണന്‍ദേവന്‍ചായ
6.ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?
സെമിത്തേരിയില്‍
7.ഞാന്‍ ഒരു മുട്ട ഇരുപതടി മുകളില്‍നിന്ന് സിമന്റു തറയിലെക്കിട്ടു .അത് പൊട്ടിയില്ല എന്തുകൊണ്ട്  ?
തറ കോണ്‍ക്രീറ്റ് ചെയ്തതായിരുന്നു.
8.അവിവാഹിതകളായ യുവതികള്‍ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍  N A K T Q ( എന്നെ കെട്ടിക്കൂ )
9.എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?  ബി( കാരണം - എ ക്കും സി  ക്കും ഇടയിലാണ്  ബി )
എവരസ്റ്റ്   കൊടുമുടി കണ്ടു പിടിക്കുന്നതിനു മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതായിരുന്നു ? എവരസ്റ്റ് തന്നെ
10.വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു   -  ബീഡി
11.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു .  സ്പൂനുകൊണ്ട്
12.ഒരു മാവില്‍അഞ്ചു മാങ്ങാ പഴുത്തു നില്‍ക്ന്നു . ഇന്നലെ ഞാന്‍സ്കൂളിലേക്ക് പോകുമ്പോള്‍ഒന്ന് വീണു. തിരികെ വരുമ്പോള്‍ഒന്ന് വീണു .പിന്നെ എത്ര പഴുത്ത മാങ്ങാ മാവില്‍ഉണ്ട്. അഞ്ച് ( വീണത്‌ ഞാനാണ് )
13.മിന്നലും  KSEB വൈദ്യുതിയും വെളിച്ചം തരുന്നു .  പക്ഷെ രണ്ടും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട് . എന്താണ് ?
മിന്നലിനു ബില്‍ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബില്‍ അടക്കണം
14.ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു . രോമം
15.തല  കുത്തി നിന്നാല്‍ വലുതാകുന്നതാര്?  '6 '
 16.തലയില്‍ കാലുള്ള ജീവി?  - പേന്‍
17.ഒരു അച്ഛനും മകനും കാര്‍ അപകടത്തില്‍ പെട്ടു. അച്ഛന്‍   ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മരിച്ചു. മകനെ സര്‍ജറിക്കായി ഓപ്പറേഷന്‍ തിയെടരിലേക്ക് കൊണ്ടുപോയി.  ഓപ്പറേഷന്‍ചെയ്യാന്‍ വന്ന സര്‍ജന്‍ കുട്ടിയെ കണ്ടപ്പോള്‍ പറഞ്ഞു . അയ്യോ  ഇവനെന്റെ മകനാണ് . ഞാനീ ഓപ്പറേഷന്‍ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു ?
കുട്ടിയുടെ അമ്മയാണ് സര്‍ജന്‍
18.നിങ്ങളുടെ കയ്യിലുള്ള കുട്ടയില്‍ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു  ഓരോന്നും ഓരോരുത്തര്‍ക്കും കൊടുത്തു. എന്നിട്ടും കുട്ടയില്‍ ഒരു മാമ്പ ഴം അവശേഷിച്ചു . ഇതെങ്ങനെ ?
ഒരാള്‍ക്ക്‌ കുട്ടയോടു കൂടി കൊടുത്തു
19.ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ലോകത്തു ഏറ്റവും കൂടുതല്‍ജനസംഖ്യ ഉള്ളത് എവിടെ ?
 സെമിത്തേരിയില്‍
20.ഇടം കയ്യനായ ഒരാള്‍ഗ്ലാസില്‍പഞ്ചസാരയിട്ട് ഇളക്കുന്നത് ഇതു കൈകൊണ്ടു . സ്സ്പൂണ് കൊണ്ട്
 21. ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?  ബഹ 'റൈന്‍'
            എല്ലാവരും  തെന്നി  വീഴു രാജ്യം?   ഗ്രീസ്‌
22.ഒരു ആണ്‍  പുച്ചയും  ഒരു പെണ്‍ പുച്ചയും  കണ്ടു മുട്ടി  അങ്ങനെ  പരസ്പരം  ഇഷ്ട പെട്ട്  പെണ്‍ പുച്ച ആണ്‍ പുച്ചയുടെ  ചെവിയില്‍  സ്നേഹ പൂര്‍വ്വം  ഒരു കാര്യം മന്ദ്രിച്ചു ....എന്തായിരിക്കും  പെണ്‍ പുച്ച പറഞ്ഞത് ...
മ്യാവൂ
23. half circle full circle half circle full circle half circle full circle angle A...endhaan ee saadhanam
 COCOCOLA..?
23. ഞങ്ങള്‍ ഒന്നിച്ചു നിന്നാല്‍ 9, ഞങ്ങളില്‍ നിന്ന് ഒന്ന് പോയാല്‍ 10 ......  എങ്കില്‍ ഞങ്ങള്‍ ആരാണ്?  IX
24.ഒരു ബക്കറ്റില്‍ നിറയെ വെള്ളമുണ്ട് ... ബക്കറ്റില്‍ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല .... കാരണം? - വെള്ള മുണ്ട്
25.'ഭാഗ്യമിപ്പോള്‍' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? Luknow
26.പൂരിപ്പിക്കുക : രാഹുല്‍ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ  ......... ആണ്?  പേര് 
27.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താല്പര്യമില്ലാത്ത പെന്‍ഷന്‍? സസ്പെന്‍ഷന്‍
28.ഒരു ചെറുക്കന്‍ പെണ്ണിനെ കാണാന്‍ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല..... കാരണം? പെണ്ണിന്  ഇഷ്ടപ്പെട്ടില്ല
29.ആവശ്യമില്ലാത്തപ്പോള്‍ എടുത്തു വെക്കും ... ആവശ്യമുള്ളപ്പോള്‍ വലിച്ചെറിയും ... എന്താണ്? വല
30.ര യില്‍ തുടങ്ങി ര യില്‍ അവസാനിക്കുന്ന ഒരു പദം പറയാമോ - രണ്ടര
31. തവളയുടെ മുന്‍പിലും കഴുത യുടെ പിന്‍പിലും കാണുന്നതെന്തു .ത 
32.തുടര്‍ച്ചയായി 31 ദിനങ്ങള്‍ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങള്‍ ഏതൊക്കെ? ജൂലൈ  ഓഗസ്റ്റ്‌  and ഡിസംബര്‍  ജനുവരി
33. വെള്ളത്തില്‍ വീണാല്‍ നനയാത്ത വസ്തു ഏടാണ്?  നിഴല്‍ -
34. 15 അടി  ഉയരമുള്ള ഒരു മുറിയില്‍  അഞ്ചടി  ഉയരമുള്ള ഒരാള്‍ ഫാന്‍ കൊളുത്തില്‍   തൂങ്ങി ആത്മഹത്യ  ചെയ്ദിരികുന്നു.  രണ്ടു ദിവസം കഴിഞ്ഞാണ്  പോലിസ് മൃതദേഹം കണ്ടത് .  ആ മുറിയില്‍ മറ്റൊരു വസ്തുവും ഇല്ല.  യെങ്ങനെ   അയാള്‍  മച്ചിലെ കൊളുത്തില്‍  കയറിട്ടു ?
35. ഒന്നാം നിലയില്‍ മൂന്നു സ്വിച്ച്. രണ്ടാം നിലയില്‍  മൂന്ന് ബള്‍ബ്‌ ഉണ്ട്. താഴെ നിന്നും ബള്‍ബ്‌ കാണാന്‍ സാധിക്കില്ല . ഏതു സ്വിച്  ഏതു ബള്‍ബിന്റെ  ആണെന്ന് കൃത്യമായിട്ട്‌    അറിയണം. ഒറ്റ പ്രാവശ്യാം  മാത്രമേ മുകളില്‍ പോകാന്‍  അനുവദിക്കു.  എങ്ങനെ.കണ്ടു പിടിക്കും ?
ആദ്യം  ഒരു  സ്വിച്ച്  ഓണ്‍  ചെയ്ത്  2 മിനിറ്റ്  വെക്കുക . ശേഷം  അത്  OFF ചെയ്ത്  രണ്ടാമത്തെ  സ്വിച്ച്  ON ചെയ്യ്ത്  ഉടനെ  തന്നെ  മുകളില്‍  പോവുക . രണ്ടാമത്  സ്വിച്ച്  ON ചെയ്ത് അ  ബള്‍ബ്‌  പ്രകാഷിക്കുന്നുണ്ടാകും . പിന്നെ  ബാകി  രണ്ടു  ബള്‍ബും  ഒന്ന്  തൊട്ടു  നോക്കുക , ചൂടുള്ള  ബള്‍ബിന്റെ  സ്വിട്ച്ചാണ്  നാം  ആദ്യം  ON ചെയ്തത് . പിന്നെ  ബാലന്‍സ്  ഉള്ള  സ്വിച്ച്  മൂന്നാമത്തെ  ബള്‍ബിന്റെതയിരിക്കുമല്ലോ ?
36.ഒരു  ഡോക്ടറും  നഴ്സും   കാസറഗോഡ്  റെയില്‍വേ  സ്റ്റേഷനില്‍  നിന്ന്  ട്രെയിന്‍  കയറി . അവര്‍  കയറിയ  കമ്പാര്‍ട്ടുമെന്റില്‍  വേറെ  ആരും  ഉണ്ടായിരുന്നില്ല . അവര്‍  മംഗലാപുരം    റെയില്‍വേ  സ്റ്റേഷനില്‍  വണ്ടി  ഇറങ്ങുമ്പോള്‍  അവരുടെ  കയ്യില്‍  ഒരു  കുട്ടി  ഉണ്ടായിരുന്നു . ഡോക്ടര്‍  കുട്ടിയുടെ  അച്ഛനും  അല്ല . നേഴ്സ്  കുട്ടിയുടെ  അമ്മയും  അല്ല . പിന്നെ  അരുടെയാണ്  കുട്ടി ?. വേറെ  ആരും  കമ്പാര്‍ട്ടുമെന്റില്‍ കയറിയിട്ടില്ല  .
ആ  ഡോക്ടര്‍  ഒരു  ലേഡി  ഡോക്ടര്‍  ആണ് . നഴ്സ് പുരുഷനും  .തീവണ്ടിയില്‍ വച്ച് ഡോക്ടര്‍  പ്രസവിച്ചു .
37 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാന്‍ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം.
38 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടന്‍ കൃത്യമായി  എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു  കണ്ണല്ലേ  പോട്ടിയിട്ടുളൂ ,,,,,, മറ്റേ  കണ്ണിന്നു  കുഴപ്പമൊന്നുമില്ലല്ലോ ?

39 .ഒരു വ്യക്തി 72 ല്‍ ജനിച്ചു 57 ല്‍ മരിച്ചു. അയാള്‍ക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു?
      72 & 57 എല്ലാം ഹോസ്പിടല്‍ റൂം നമ്പര്‍ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല..


40 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റില്‍ കയറിയ നാലു കൂട്ടുകാര്‍ മസാല ദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തെങ്കിലും എല്ലാര്‍ക്കും കിട്ടിയില്ല. കാരണം?
"എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ? 
41. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് -
സ്വയം വര ചന്ദ്രികേ. സ്വപ്ന  ഗായികേ ...

42.ഒരു  ദിവസം  ഗാന്ധിജി  കാട്ടില്‍കൂടി   നടന്നു  പോകുമ്പോള്‍  ഒരു സിംഹം  ചാടി  വീണു , എന്നിട്ട് പറഞ്ഞു.  ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി  ഓടി രക്ഷ പെട്ടു കാരണം  എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് .
43 .  ഖാദര്‍ മാഷ് കുളിമുറിയില്‍ കയറി വാതിലടച്ചു .... പക്ഷെ തോര്‍ത്തു പുറത്തായിരുന്നു ... എന്നിട്ടും അയാള്‍ പരസഹായം കൂടാതെ കുളിച്ചു തോര്‍ത്തിപ്പോന്നു ... എങ്ങനെ?തോര്‍ത്തു ഖാദര്‍ മാഷിന്റെ  പുറത്തല്ലേ.? ബാത്ത് റൂമിന്  പുറത്തു അല്ലല്ലോ
43 . ഒരാള്‍ , കാസറഗോഡ്  നിന്നും  ട്രെയിനില്‍  തിരുവനന്തപുരത്ത്  എത്താന്‍  ഒരു  കൊല്ലം  കഴിഞ്ഞുവെന്നു  പറഞ്ഞു ,വിശദീകരിച്ചപ്പോള്‍  സംഗതി  ശരിയാണ് മനസ്സിലായി . ഏങ്ങനെ ?
ഒരു 'കൊല്ലം' കഴിഞ്ഞു വേണം  തിരുവനന്തപുരം എത്താന്‍
44. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ്
45 . ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാന്‍ മൂന്ന് മുറികള്‍  ഉണ്ട്. ഏതു മുറി  വേണമെന്ന് അയാള്‍ക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകള്‍ നിറഞ്ഞ  ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളില്‍ പൊട്ടുന്ന,  വെടിക്കോപ്പുകള്‍ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതില്‍ ഏതു മുറി തിരഞ്ഞെടുക്കും അയാള്‍
(സിംഹത്തിന്റെ മുറി .    
മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും. )
46 ഒരു ദീര്‍ഘം  പോയാല്‍ വെറും വേസ്റ്റ്  ആകുന്ന മന്ത്രി - ഉമ്മന്‍ ചാണ്ടി



Friday, February 10, 2012

ചിത്രത്തില്‍ എത്ര ഹൃദയങ്ങള്‍?

ഈ ചിത്രത്തില്‍  സൂക്ഷിച്ചു നോക്കൂ ! എത്ര ഹൃദയങ്ങള്‍ കാണാം ? ഏഴ് എണ്ണം കാണാന്‍ കഴിയുന്നുവെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ സൂക്ഷ്മ ദൃഷ്ടികള്‍ തന്നെ.

Wednesday, December 28, 2011

വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍


അറിവിന്‍െറ രാജകുമാരന്‍, വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍ എന്നെല്ലാം പുകള്‍പെറ്റ റിവേഴ്സ് ക്വിസ് ഗ്രാന്‍ഡ്  മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് അറിവിന്‍െറ തേരോട്ടം തുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. വിജ്ഞാനത്തിന്‍െറ വിസ്ഫോടനം സ്യഷ്ടിച്ചു മുന്നേറിയ ഈ ഷോ ഭാഷയുടെ അതിര്‍ത്തിയും ഭൂഖണ്ഡത്തിന്‍െറ അതിര്‍ത്തിയും പിന്നിട്ട് ഒന്‍പതു ചാനലുകളില്‍ വ്യത്യസ്ത ഭാഷകളില്‍ ഇരുപത്തിനാലായിരത്തില്‍പരം  എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. റിവേഴ്സ് ക്വിസിലൂടെ ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സിലെത്തിയ അദ്ദേഹം കടന്നുവന്ന വഴികളിലെ കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധികള്‍ തരണം ചെയ്തത് അറിവെന്ന ആയുധം കൊണ്ടാണ്. വാക്ചാതുര്യം കൊണ്ടും ധിക്ഷണാശക്തിയുടെ പിന്‍ബലം കൊണ്ടും ആയിരക്കണക്കിനുപേരെ അടിയറവു പറയിച്ച അദ്ദേഹം വിനയത്തോടെ ഇപ്പോഴും പറയുന്നു ''ഞാന്‍ ഓരോനിമിഷവും പുതിയ അറിവുകള്‍തേടികൊണ്ടിരിക്കുകയാണ്.'' പ്രശസ്തിയിലേക്കുവന്ന വഴികളെകുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വാചാലനായി.

അശ്വമേധം എന്നെ സെലിബ്രിറ്റിയാക്കി

അശ്വമേധമെന്ന പരിപാടിയാണ് എന്നെ പ്രശസ്തനാക്കിയത്. അത് ചെയ്തില്ലായിരുന്നുവെങ്കിലും ഞാന്‍ ഇവിടെ തന്നെയുണ്ടാകുമായിരുന്നു. പക്ഷേ ഞാന്‍ മറ്റൊരുതലത്തിലായിരിക്കും അറിയപ്പെടുക. 1987 മുതല്‍ ഞാന്‍ ടെലിവിഷന്‍രംഗത്തുണ്ടായിരുന്നു. ദൂരദര്‍ശനിലെ ഒരു നിമിഷമെന്നായിരുന്നു ആ പരിപാടിയുടെ പേര്. അന്നെനിക്ക് പതിനഞ്ചുവയസ്സായിരുന്നു. അശ്വമേധം ചെയ്യുക എന്നത് ദൈവനിശ്ചയം അല്ലെങ്കില്‍ എന്‍െറ നിയോഗമായിരുന്നു. അതിലേക്ക് ഞാന്‍ എത്തിപ്പെടുകയായിരുന്നു.

രണ്ടായിരത്തിലാണ് അശ്വമേധമെന്ന പ്രോഗ്രാം ചെയ്യുന്നതിനായി കൈരളിചാനലുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. വളരെ ആകസ്മികമായി സംഭവിച്ചതാണത്. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു ആദ്യം ഷോയില്‍ പങ്കെടുത്തത്. വളരെ പെട്ടെന്ന് പ്രോഗ്രാം ഹിറ്റായിമാറിയത്. വിഡ്ഢിപ്പെട്ടി എന്ന്  അറിയപ്പെട്ടിരുന്ന  ടെലിവിഷനെ വിജ്ഞാനപ്പെട്ടിയാക്കാന്‍ ഈ ഷോയിലൂടെ കഴിഞ്ഞു. അഞ്ഞൂറോളം എപ്പിസോഡുകള്‍ പിന്നിട്ട   അശ്വമേധം ചാനലുമായുണ്ടായ ചിലപ്രശ്നങ്ങളെ തുടര്‍ന്ന്  നിര്‍ത്തേണ്ടിവന്നു. അതിനുശേഷം ജയ് ഹിന്ദ് ടിവിയില്‍ രണാങ്കണം ചെയ്തു. അതും വിജയമായിരുന്നു. പിന്നീട് തമിഴ് ചാനലായ സ്റ്റാര്‍ വിജയില്‍ പരിപാടി അവതരിപ്പിച്ചു. തമിഴ്നാട്ടില്‍ ഇത് വമ്പന്‍ഹിറ്റായി. ഇപ്പോള്‍ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രക്ഷേപണമുള്ള ശക്തി ടി വി , മുണ്‍ ടി വി (മിഡില്‍ ഈസ്റ്റ്) സാക്ഷി ടി വി (തെലുങ്ക്) തുടങ്ങിയ ചാനലുകളില്‍ സമാനമായ പരിപാടി അവതരിപ്പിച്ചു. ഇതിനുവേണ്ടി കന്നടയും, തെലുങ്കും, തമിഴും, സിംഹളയുമൊക്കെ പഠിച്ചു. മലയാളത്തില്‍ ചെയ്യുന്ന അതേ ചടുലതയോടും വേഗതയോടും കൂടിത്തന്നെയാണ് ഈ ഭാഷകളിലും ചെയ്യുന്നത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ ധാരാളം ലൈവ് പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. വിവിധ ഭാഷകളില്‍ പ്രോഗ്രാം നടത്തിയതിന് ഈ വര്‍ഷത്തെ ജ്വാല മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലഭിച്ചു.

പുസ്തകങ്ങളുടെ കൂട്ടുകാരന്‍

ദിവസം പത്തു പുസ്തകമെങ്കിലും ഞാന്‍ വായിച്ചിരിക്കും. ഓരോ സീസണിലും ഓരോ പുസ്തകമാണ് എന്നെ സ്വാധീനിക്കുന്നത്. ഷെര്‍ലക്ക് ഹോംസ് കഥകളാണ് അശ്വമേധം ചെയ്യാന്‍ പ്രചോദനമായത്. സുഭാഷ് ചന്ദ്രന്‍െറ മനുഷ്യന് ഒരു ആമുഖം വായിച്ചു ഞാന്‍ വികാരാധീനനായി. എഡ്വാര്‍ഡോ ഗലീനിയായുടെ മിറേഴ്സ് എന്ന പുസ്തകമാണ് ഇപ്പോള്‍ എന്‍െറ മനസിനെ പിടിച്ചുലച്ച പുസ്തകം.

വളരെചെറുപ്പത്തില്‍ തന്നെ വായിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അച്ഛനും അമ്മയുമാണ് എന്‍െറ വ്യക്തിത്വ വികസനത്തിന്‍െറ അടിസ്ഥാനം. വളരെസംഭവ ബഹുലമായ കുട്ടിക്കാലമൊന്നുമല്ലായിരുന്നു. ഏഴ് വയസ്സുള്ളപ്പോള്‍തന്നെ ഞാന്‍ ആനുകാലികങ്ങളൊക്കെ വായിച്ചുതുടങ്ങി. പിന്നെ എന്‍െറ വായനയുടെ ലോകം വിശാലമാക്കി രാമായണവും മഹാഭാരതവും, വേദങ്ങളും ഉപനിഷത്തുക്കളും കടന്നുവന്നു. അമ്മ സ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. അതിനാല്‍ സ്കുള്‍ ലൈബ്രറിയിലേക്ക് ആവശ്യമായ നൂറ് കണക്കിന് പുസ്തകങ്ങള്‍ വര്‍ഷാന്ത്യങ്ങളില്‍ വീട്ടില്‍ കൊണ്ടുവന്നു വയ്ക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുകാലം ഞാന്‍ വായനയുടെ ആഘോഷക്കാലമാക്കിമാറ്റി. വെറുതെ വായിച്ചുതള്ളുകയായിരുന്നില്ല. ഓരോ പുസ്തകവും വ്യത്യസ്ത അനുഭൂതിയാണ് എന്നില്‍ നിറച്ചത്. വായിച്ച പുസ്തകങ്ങളിലെ ഓരോവരിയിലും അടങ്ങിയിരുന്ന അറിവിനെ സ്വാംശീകരിച്ചെടുത്ത് വിശകലനം ചെയ്ത് ഓര്‍മയുടെ അറകളില്‍ സൂക്ഷിച്ചുവച്ചു. പതിനാലാമത്തെ വയസ്സില്‍ എന്‍െറ അമ്മ മരിച്ചു. ആ വേര്‍പാട് എന്നില്‍ ഏല്‍പ്പിച്ച വേദനയെ തരണം ചെയ്തതും വായനകൊണ്ടാണ്.

ബ്രയിന്‍ മാജിക്ക്

വാക്കുകള്‍ കൊണ്ടുള്ള പ്രശ്നോത്തരി പണ്ടേ എനിക്കു ഹരമായിരുന്നു. സ്കൂള്‍ തലംതൊട്ട് ഞാന്‍ കലോല്‍സവത്തിലും ക്വിസ് പ്രോഗ്രാമിലും പങ്കെടുക്കുമായിരുന്നു. പത്താംക്ളാസുവരെ സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രി ആര്‍ട്സ് കോളേജിലും ഡിഗ്രി യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു. കോളേജിലായിരുന്നപ്പോള്‍ വാക്കുകളുടെ മായാജാലമെന്ന പേരില്‍ ധാരാളം ടോക്ക് ഷോകള്‍ നടത്തിയിരുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ എന്‍െറ പ്രശ്നോത്തരി ഒരു ചര്‍ച്ചാവിഷയം തന്നെയായിരുന്നു. അവര്‍ മനസില്‍ കാണുന്നയാളിനെ അണുവിടതെറ്റാതെ ഞാന്‍ പറയുമായിരുന്നു ഇത് എനിക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കി.

ചരിത്രത്തിലൊരു പൊന്‍തൂവല്‍

ജനനത്തിനും മരണത്തിനുമിടയിലുള്ള കുറച്ചുനേരം. ആ സമയത്തിനുള്ളില്‍ നമ്മുടെ കൈയൊപ്പുകള്‍ പതിഞ്ഞ എന്തെങ്കിലും ഈഭൂമിയില്‍ അവശേഷിപ്പിക്കുക. നൂറ് തലമുറകള്‍ കഴിഞ്ഞാലും ഞാനെന്ന വ്യക്തി ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്റേതായ പൊന്‍തൂവലുകള്‍ ഇവിടെചാര്‍ത്തണം. അവനവനിലുള്ള കഴിവുകളെ കണ്ടെത്തി അത് നല്ലരീതിയില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ജീവിതം വിജയമാകുന്നത്. എനിക്ക് ഒരുപാടുപേരോട് ആരാധന തോന്നിയിട്ടുണ്ട്.  അശ്വമേധത്തില്‍ ഉത്തരം പറയാതെ വന്നപ്പോള്‍ പോലും എനിക്ക് വിഷമം തോന്നിയിട്ടില്ല. കാരണം അതിലൂടെ ഞാന്‍ പുതിയ അറിവ് നേടുകയായിരുന്നു. തുടക്കത്തില്‍ എന്നെ പരിഹസിച്ചിരുന്നവരും വിമര്‍ശിച്ചിരുന്നവരും പരിപാടിയുടെ വിജയം കണ്ട് എന്നെ അഭിനന്ദിച്ചു.

ജീനിയസ്സിനെ കണ്ടെത്തും

അടുത്തവര്‍ഷം  നാല് ഇന്ത്യന്‍ നഗരങ്ങളിലും അഞ്ച് വിദേശ നഗരങ്ങളിലും ലൈവ് ഷോ നടത്തുന്നുണ്ട്. ഇതിലൂടെ ജീനിയസുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ദമാമില്‍ ഇതിന് തുടക്കമിടും. കൂടാതെ കേന്ദ്ര സര്‍ക്കാരും  ബി.എസ്.എസ്സും നടപ്പിലാക്കുന്ന സ്മാര്‍ട്ട് ഇന്ത്യാ എന്ന പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറും പ്രോഗ്രാം ഡയറക്ടറുമാണ് ഞാന്‍. എല്‍.കെ.ജി ക്ളാസുമുതലുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിവ്  ആനന്ദകരമാക്കുക എന്നാതാണ് ഉദ്ദേശം.

എഴുത്തിലേക്ക് തിരിച്ചുവരണം

ബ്രയിന്‍ മാജിക്ക്, അനശ്വര സ്മരണകള്‍, കഥായാനം തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കുമൂലം എനിക്ക് പൂര്‍ണ്ണമായി എഴുത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുന്നില്ല. അടുത്ത വര്‍ഷം ഓഷന്‍ ഓഫ് ഇന്റലിജന്‍സ് എന്ന പേരില്‍ ഒരു പുസ്തകം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്. ചരിത്രത്തില്‍ പലകാരണങ്ങള്‍ കൊണ്ടും തഴയപ്പെട്ടവരുണ്ട്.  അറിയപ്പെടാതെ കിടക്കുന്ന അവരുടെ ജീവിതത്തെ കുറിച്ചു വെളിപ്പെടുത്തുന്ന പുസ്തകമായിരിക്കും ഇത്.

സന്തുഷ്ട കുടുംബം

ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിനു പിന്നില്‍ കുടുംബത്തിന്‍െറ പിന്തുണ ആവശ്യമാണ്. ആ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. തിരുവനന്തപുരത്തെ അശ്വമേധമെന്ന വീട്ടില്‍ എനിക്കു കൂട്ടായി ഭാര്യ ബിന്ദുവും മകള്‍ സൌപര്‍ണ്ണികയും മകന്‍ സൂര്യനാരായണനുമുണ്ട്. ഭാര്യ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സില്‍ റിസര്‍ച്ചു ചെയ്യുന്നു. .മകള്‍ സൌപര്‍ണ്ണിക എട്ടാം ക്ളാസില്‍ പഠിക്കുന്നു കഴിഞ്ഞവര്‍ഷം കുട്ടികളുടെ പ്രധാനമന്തിയായിരുന്നു അവള്‍. മകന്‍ ഒന്നാംക്ളാസില്‍ പഠിക്കുന്നു. അച്ഛനാണ് എന്‍െറ ഏറ്റവുമടുത്ത സുഹൃത്ത്. എന്‍െറ കുടുംബമാണ് എന്‍െറ ഭാഗ്യം.
 എഴുതപ്പെടുന്നത് എന്തും ചരിത്രമാകുന്നു. ചരിത്രത്തിന്‍െറ താളുകളില്‍ വിജ്ഞാനത്തിന്റെ മകുടമാകുവാന്‍ ബ്രയിന്‍ മാജിക്കിലൂടെ ഡോ.ജി.എസ് പ്രദീപ് മുന്നേറുകയാണ് അറിവിന്‍െറ ചക്രവാളത്തിലെ അനശ്വര നക്ഷത്രമാകുവാന്‍.

കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്

Tuesday, December 27, 2011

കത്തി താഴെ ഇടെടാ...

കത്തി താഴെ ഇടെടാ ... നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെ ഇടാന്‍ ...! ഒരു ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ കാണൂ .

Tuesday, November 15, 2011

വെള്ളത്തില്‍ ആശാന്‍

വെള്ളത്തില്‍  കിടന്നുള്ള യോഗ ആരോഗ്യ സംരക്ഷണത്തിനു  നല്ലതാണ് . ഈ വീഡിയോ കാണൂ. മാത്യു  ഗുരുക്കള്‍   ബലി  കളരി ,കൊല്ലം  45  മിനിട്ട് നേരം വെള്ളത്തില്‍ മലര്‍ന്നു കിടന്നു  നടത്തിയ  30 വ്യത്യസ്ത യോഗാസനങ്ങള്‍ .ലിംക ബുക്ക്‌ ഓഫ് വേള്‍ഡ്  records ലേക്ക് ഇത് അയച്ചു കൊടുത്തിട്ടുണ്ട്

Monday, November 14, 2011

വാഹനാപകടങ്ങള്‍ക്കു കാരണം സുന്ദരിമാരോ ?

പല വാഹന അപകടങ്ങള്‍ക്കും കാരണം സുന്ദരികളായ സ്ത്രീകളാണ് . ഈ വീഡിയോ കണ്ടാല്‍  ആ സത്യം നിങ്ങള്ക്ക് ബോധ്യപ്പെടും . 

Friday, November 11, 2011

ഒഴുകി നടക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌

വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ . നമ്മുടെ കേരളത്തില്‍ തന്നെ. കിഴക്കിന്റെ വെനിസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ നിന്നൊരു ദൃശ്യം. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്‌



Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites