« »
SGHSK NEW POSTS
« »

Friday, July 15, 2011

കടംകഥകള്‍ - part1

കടംകഥകള്‍ കേള്‍ക്കാത്തവര്‍ വിരളം.   ഇത്തരം കടംകഥകള്‍ കേള്‍ക്കുമ്പോള്‍ മറുപടി അറിയാമെങ്കില്‍ ഉടനെ പറഞ്ഞു് ചോദ്യകര്‍ത്താവിനെ അത്ഭുതപ്പെടുത്താം.
 പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ. (ഇംഗ്ലീഷ്: Riddle). അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരമുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. അഴിപ്പാൻകഥ, തോൽക്കഥ, എന്നീ പേരുകളൂം ഉണ്ട്.

മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുട്ടികളുടെ ഇടയിൽ കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി കുഞ്ഞുണ്ണി ആയിരുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സമാഹരണങ്ങളും കുഞ്ഞുണ്ണി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉദാഹരണമായി, "കിക്കിലുക്കും കിലുകിലുക്കും, ഉത്തരത്തിൽ ചത്തിരിക്കും" എന്ന കടങ്കഥയുടെ ഉത്തരം "താക്കോൽക്കൂട്ടം" എന്നാണ്.

ആനകേറാമല, ആളുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി എന്ന കടങ്കഥയുടെ ഉത്തരം നക്ഷത്രങ്ങൾ എന്നാണ്

കടങ്കഥകള്‍
            കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും (ചിതല്‍)
            കൈകൊണ്ടു വിതച്ച്‌ വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കു (അക്ഷരങ്ങള്‍)
            കൈപ്പടം പോലെ ഇല, വിരലുപോലെ കായ (വെണ്ട)
            കൊമ്പിന്‍മേല്‍ തുളയുള്ള കാള (കിണ്ടി)
            ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും (മേഘം)
            ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ ജീവിതം ദുഷ്കരം (നാണയം)
            തടിയില്‍ വെട്ടി ഇടയ്ക്ക്‌ കെട്ടി തലയില്‍ ചവുട്ടി (നെല്ല്‌ കൊയ്ത്‌ മെതിക്കുക)
            തോലില്ലാ, കുരുവില്ല, പഴം - തൊട്ടാല്‍ കൈ നക്കിക്കും പഴം (തീക്കനല്‍)
            നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍ (മുള)
            പഞ്ചപാണ്ഡവന്‍മാരഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ (കൈപ്പടം)
            പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍ ( കണ്ണ്‌)
            പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ)
            പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം (ചീര)
            പോകുമ്പോള്‍ പൊണ്‍മണി വരുമ്പോള്‍ വെള്ളിമണി (നെല്ല്‌ മലരാക്കുക)
            ഉറിയരിവെച്ചു, കുറുകരെ വെന്തു ഉള്ളരി വാങ്ങി ഭഗവാനുണ്ടു എന്നിട്ടും കിടക്കുന്നു ഒരു ചെമ്പു ചോറ്‌ (ചുണ്ണാമ്പ്‌)
            ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാല്‍ നക്കുമൊരിറച്ചിക്കഷ്ണം (തീക്കനല്‍)
കൈയില്ല, കാലില്ല, വയറുണ്ട്‌, വാലുണ്ട്‌ നീരാടാന്‍ പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ (വല)
            ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി (തണ്ണിമത്തന്‍)
            ചട്ടിത്തൊപ്പിക്കാരന്‍ കുടവയറലെ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും (വൈക്കോല്‍)
            നിലം കിളച്ച്‌ കുട്ടിയുരുളി പുറത്തെടുത്തു. (ചേന)
            ഉണ്ടാക്കാന്‍ പാട്‌, ഉണ്ടാക്കിയാലൊടുങ്ങീല (വിദ്യ)
            പനയിലായിരം ചുവട്ടിലായിരം-തോട്ടത്തിലായിരം,തോട്ടിലായിരം (പനങ്കുരു, വേര്‌, പൂവ്‌, മീന്‍)
            ഊരിയ വാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം (കറ പാല്‍)
            നൂറാന വന്നാലും എടുത്തു മാറ്റാന്‍ പറ്റാത്ത വട്ട ചെമ്പ്‌ (കിണര്‍)
            പോകുമ്പോള്‍ നാലാള്‍ നാലുനിറം വരുമ്പോള്‍ നാലാള്‍ ഒരു നിറം (മുറുക്കാന്‍)
            മണ്ണമ്പലത്തില്‍ ആശാരിചെക്കന്‍ വെളിച്ചപ്പാട്‌ (തൈരു കടയുക)
            മാനത്തെ മുട്ടയ്ക്കു പിടിക്കാന്‍ ഞെട്ടില്ല (ചന്ദ്രന്‍)
            മാനത്തു നിന്നു നിലത്തിറങ്ങി, ചില കുത്തു കുത്തി ചില നാരു കെട്ടി ചില കോലു കെട്ടി നീക്കിവെച്ചു (പാളകുത്തുക)
            മലയിലൊരു മങ്കയ്ക്ക്‌ തലയില്‍ ഗര്‍ഭം (ഈന്തപ്പന)
            മാനത്തു മാന്‍ കാറ്റാടി മാന്‍ നൂറ്റിക്കാഴമ്പന്‍, അല്ലാത്തൊരുത്തന്‍ (വെറ്റില, അടക്ക, പുകയുല, ചുണ്ണാമ്പ്‌)
            ഉളളിലൊന്നൂല്യാത്തോനെല്ലുണ്ടൊരു നാനൂറ്‌ (ഒറ്റില്‍)
            കടങ്കഥകള്‍
            ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം (ചൂരല്‍)
            ഇല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച (പല്ല്‌)
            ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള (കയ്പ)
            ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍ (പല്ല്‌)
            ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു (അടുപ്പ്‌)
            കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു (പേനക്കത്തി)൩൮. കാക്കാത്തോട്ടിലെ മീനിന്‌ എല്ലില്ല (അട്ട)
            കറുത്ത മുണ്ടന്‍ കാര്യക്കാരന്‍ (താക്കോല്‍)
            ചെത്തും ചെത്തും ചെമ്പോ വള്ളി ചെത്തിവരുമ്പോള്‍ തേന്‍വള്ളി (തെങ്ങിന്‍കുല)
            ചെറുചോപ്പന്‍ ചെക്കന്‌ കരിവട്ടത്തലയുണ്ട്‌ (കുന്നിക്കുരു)
            ചെത്തികൂര്‍പ്പിച്ചത്‌ ചെത്താതെ കൂര്‍പ്പിച്ചത്‌ തല്ലാതെപരത്തിയത്‌ (സൂചി, മുളക്‌, ചുമര്‌, ഇല)
            ചെത്തിതേച്ച ചുമരിന്‍മേല്‍ വിരിഞ്ഞു വരുന്ന പൂക്കള്‍ (നക്ഷത്രങ്ങള്‍)
            ചില്ലക്കൊമ്പേല്‍ ഗരുഡന്‍ തൂക്കം (വവ്വാല്‍)
            തല വട്ടിയില്‍. തടി തൊട്ടിയില്‍ (നെല്ല്‌)
            നൂട്ടുക്കല്‍ നുറൂക്കരി (ചിതല്‍)
            തട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ (തീക്കട്ട)
            താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്‍ (ചെണ്ട)
താഴത്തൊരു പരന്ന തട്ട്‌ മുകളിലൊരു വളഞ്ഞ തട്ട്‌ അതിനുള്ളിലൊരു ദേവതയുണ്ട്‌ (ആമ)
            നിവര്‍ത്തിയിട്ടൊരു പന്തിപ്പായി എടുത്തുമാറ്റാനൊക്കില്ല (റോഡ്‌)
            പതയുണ്ട്‌ പാലല്ല, പുളിയുണ്ട്‌ തൈരല്ല (കള്ള്‌)
            പുറം പച്ചിളിപ്പാമ്പ്‌ അകം വെള്ളിത്തകിട (മുല്ല)
            മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു (കോഴി)
            മക്കളെക്കൊല്ലിത്തള്ള (തീപ്പെട്ടി)
മൂന്നുവരി മൂവ്വായിരം കടം (കൈതോല)
            വലിയ മുത്തശ്ശിയുടെ വായില്‍ ഛര്‍ദ്ദിക്കു (അരിവാര്‍ക്കു)
            വായമൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനെന്തു രസം (മദ്ദളം, ചെണ്ട)
            പുറം പൊന്തം പൊന്തം അകമെല്ലാം കോലും (വൈക്കോല്‍ത്തുറു)
            മണിമാല ധരിച്ചുള്ള ആയിരം കണ്ണന്‍ വിശ്വരൂപമെടുത്തു വെള്ളത്തില്‍ ചാടി (വല)
            മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയേടുത്തു മുട്ടിലിടും (പേന)
            പച്ചപ്പന കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ (പപ്പായ)
            അണിഞ്ഞാലെടുക്കാനാകാത്ത വെള്ളിത്താലി (നിലത്തെ അരിമാവ്‌)
            കുത്തു കാളയ്ക്ക്‌ രണ്ടുണ്ട്‌ വാല്‌ (സൂചിയും നൂലും)
            എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം (കണ്ണ്‌)
            എഴുത്തുണ്ട്‌ പുസ്തകമല്ല, ചിത്രമുണ്ട്‌, ചുമരല്ല (നാണയം)
            കൈപ്പുണ്ട്‌ കാഞ്ഞിരമല്ല, മുള്ളുണ്ട്‌ മുരിക്കല്ല വാലുണ്ട്‌ വാനരനല്ല (കൈപ്പ)
            തല്ലുകൊണ്ടവന്‌ ഒന്നുമില്ല തല്ലിയവനാണ്‌ കൂലി (ചെണ്ട)
            താനേ വന്നു താനേ പോയി വന്നപ്പം ചൂട്‌ പോയപ്പോളിരുട്ട്‌ (സൂര്യന്‍)
            തിന്നില്ല കുടിക്കില്ല, തല്ലാതെതൊട്ട്‌ മിണ്ടുകയുമില്ല (ചെണ്ട)
            തേന്‍കുടത്തില്‍ ഒറ്റക്കണ്ണന്‍ (ചക്കച്ചുള)
            ഇട്ടുമൂടാനൊരു തുണി കാല്‍ മൂടാനില്ല തുണി (കോഴിതൂവ്വല്‍)
ചടു ചടു കൊമ്പത്തുണ്ടൊരു കുടം ചോര (ചെമ്പരത്തിപ്പൂവ്‌)
            കാലില്ലത്താവന്‍ നീന്തി (പാമ്പ്‌)
            അകത്തറുത്താല്‍ പുറത്തറിയും (ചക്കപ്പഴം)
            കാവിലെ കൊച്ചു മിണ്ടിയാല്‍ ലോകം വിറയ്ക്കും (ഇടിവെട്ട്‌)
            കാലുകളില്ലെങ്കിലും നാടാകെ ഓടും (മേഘം)
            കാലൊന്നേയുള്ളു യാത്ര കുറേ നടത്തും (കുട)
            കിറു കിറുപ്പ്‌ കേട്ട്‌ ചക്കിന്‍ ചുവട്ടില്‍ പോയപ്പോള്‍ പിള്ളേര്‍ക്ക്‌ തിന്നാന്‍ പിണ്ണാക്കില്ല.  (മുളങ്കൂട്ടം)
            കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും (കുട)
            കാട്ടില്‍ മുപ്പറെ വെറുതെ വെച്ചാല്‍ വായും നരിയും തിന്നില്ല. (ഉപ്പ്‌
            കാട്ടു പുല്ല്‌ വീട്ടു സഭയില്‍ (പുല്‍പ്പായ)
            കാട്ടിലുണ്ടൊരു കൊച്ചന്‍ എന്നെ കണ്ടാല്‍ സ്തുതി്‌ ചൊല്ലും (തൊട്ടാവാടി)
കടകട കുടുകുടു നടുവിലോ പാതാളം (ആട്ടുകല്ല്‌)
            അതെടുത്ത്‌ ഇതിലേക്കിട്ടു ഇതെടുത്ത്‌ അതിലേക്കിട്ടു (ഓലമടയല്‍)
            അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം (വെറ്റില)
            ഇലയില്ലാ മരത്തില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കുന്നു (തേങ്ങ ചിരകല്‍)
            ഒട്ടുംവലയില്ലാത്തതൊട്ടേറെവിലയുള്ള- തൊല്ലാവര്‍ക്കും ചത്താലും വേണ്ടതത്രേ (മണ്ണ്‌)
            ഞെട്ടില്ല വട്ടയില (പപ്പടം)
അകന്നുനിന്നു നോക്കിക്കാണും കണ്ടതെല്ലാം ഉള്ളിലാക്കും (ക്യാമറ)
            എന്റെ നാക്കില്‍ നിനക്ക്‌ വിരുന്ന്‌ (വാഴയില)
            കാട്ടിലുണ്ട്‌ കുറേ കുട്ടിയുരുളി (ആനച്ചുവട്‌)
            തടുക്ക്‌ പോട്ടാല്‍ എടുക്കപ്പെടാത്്‌ (കോലം വരയല്‍)
            തട്ടിയാലും ചീറും മുട്ടിയാലും ചീറും ഊക്കിലൊുതിയാല്‍ ആളും (അടുപ്പിലെ തീ)
            തൊപ്പിയുള്ള, താടിവെച്ച ചെങ്കുപ്പായക്കാരന്‍ ചന്തയ്ക്ക്‌ പോയി (മുളക്‌)
            ധിം ധിം കുട്ടിച്ചാത്തന്‌ കണ്ണുണ്ട്‌ കണ്ടൂടാ (പാവ)
            നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും (പപ്പടം)
            ദൂരെയിരുന്നു നോക്കിക്കാണും ശരമായി ചെല്ലും- നീറ്റില്‍ മുങ്ങും പൊങ്ങി വരുമ്പോള്‍ ഊണു കഴിഞ്ഞു (മീന്‍കൊത്തി, പൊന്‍മാന്)
            മണിയടിച്ചാല്‍ കൂകി വിളിച്ച്‌ പെരുമ്പാമ്പോടും (തീവണ്ടി)
            മണ്ണിനുള്ളില്‍ പൊന്നു നൂല്‌ (മഞ്ഞള്‍)
            നെല്ലിപ്പുളി നായരും തേങ്ങാപുളി നായരുംകൂടി ഇലപ്പുളിനായരുടെ വീട്ടില്‍ വിരുന്നു പോയപ്പോള്‍- കോല്‍കുള്ളി നായര്‍ കുത്തി പുറത്താക്കി (പുട്ടു ഉണ്ടാക്കല്‍)
            വരിക വരിക സുഖം വന്നടുത്താല്‍ ക്ളേശം- പോക പോക സുഖം പോയ്‌ മറഞ്ഞാല്‍ ഭയം (സൂര്യന്‍)
            തലയിലുണ്ട്‌ വായ, തടിയിലില്ല വയറ്‌ (ഉരല്‍)
            വലിച്ചിടും പുറത്ത്‌ കയറും നാക്കില്‍ കൊടുക്കും മുക്കണ്ണനെ (ചിരവ)
            വാ കൊണ്ട്‌ വിതച്ച്‌ ചെവി കൊണ്ട്‌ കൊയ്യുക (പറയലും കേള്‍ക്കലും)
            വെള്ളാമ്പല്‍ വിരിഞ്ഞു കുളം വറ്റി (നിലവിളക്ക്‌)
കൊമ്പന്‍ കാള ഇഴഞ്ഞു വരുന്നു പിടിക്കാന്‍ ചെന്നാല്‍ കൊമ്പില്ല (ഒച്ച്‌)
            വഴിയുടെ വക്കില്‍ ചോപ്പത്തടിയില്‍ വായപൊളിച്ചതാ തൂങ്ങുന്നു. (തപാല്‍ പ്പെട്ടി)
            കറുത്തിട്ടും കണ്ടിടാം വെലുത്തിട്ടും കണ്ടിടാം- പുള്ളിക്കുപ്പായമിട്ടിട്ടും കണ്ടിടാം (ആകാശം)
            നിത്യവും കുളിക്കും ഞാന്‍ മഞ്ഞളില്‍ നീരാടും- എന്നിട്ടും കാക്കയെപോലെ (അമ്മി)
            പുള്ളിയിലപൊലെ കുറിയൊരു വസ്തു ഇടിയേറ്റിടിയേേറ്റിങ്ങനെയായി (അവല്‍)
            ഇത്തിരി മുറ്റത്തഞ്ച്‌ കഴുകോല്‍ (കൈവിരല്‍)
            വേലിപ്പൊത്തില്‍ പൊന്നെഴുത്താണി (പാമ്പ്‌)
            വൃദ്ധന്‌ കൂട്ടായി എന്നുമെന്നും കാട്ടില്‍ കിടന്നോന്‍ ഒപ്പം നില്‍ക്കും (ഊന്നുവടി)
            ഇത്തരി മുറ്റത്തഞ്ചു മുരിക്ക്‌ അഞ്ചു മുരിക്കിന്‍മേല്‍ കൊച്ചു മുരിക്കിന്‍മേല്‍ ചാന്തു കുടുക്ക (കൈപ്പത്തി, വിരല്‍, നഖം)
            ഏറ്റവും ഉള്ളില്‍ അറബിക്കടല്‍ അതിനു മേലെ വെള്ളിത്തകിട്‌ അതിനുമേലെ പൊന്നിന്‍ തകിട്‌ ചുറ്റിിലും പൊന്തം പൊന്തം. (തേങ്ങ).
            വെള്ളത്തില്‍ പിറന്ന് വായുവില്‍ വളര്‍ന്ന് (കൊതുക്‌)
കലഹത്തില്‍ മുമ്പന്‍ പകയില്‍ പിമ്പന്‍ (ക എന്ന അക്ഷരം)
            മുറ്റത്തെ ചെപ്പിനടപ്പില്ല. (കിണര്‍)
            പുറത്തു കയറി ചെവിപിടിച്ചപ്പോള്‍ ഓടടാ ഓട്ടം (മോട്ടോര്‍ സൈക്കിള്‍)
            ഇടവഴിയിലൂടെ ഒരു കരിവടിയോടി (പാമ്പ്‌)
            പച്ച പന്തലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌ മുത്തുക്കുട പിടിച്ച്‌ മുന്നൂറ്‌ കായ കായ്ചു. (കവുങ്ങ്‌)
            ഒരമ്മ പെറ്റതെല്ലാം വെള്ള പട്ടാളം (ചിതല്‍)
വെള്ളം കുടിയന്‍ കുടവയറന്‍ വയറങ്ങ്‌ പൊട്ടിയാല്‍ താമസം ചേറില്‍ (മണ്‍ കുടം)
            അഞ്ചു കര്‍ഷകര്‍ക്കായി ഒരേ ഒരു മുട്ട (ചോറുറുള കൈയ്യില്‍)
            കിട്ടുതൊക്കെ തിന്നും തിന്നുതൊക്കെ ദഹിക്കും (തീ)
            കുടില്‍ തൊട്ട്‌ കൊട്ടാരം വരെ പ്രവേശന സ്വാതന്ത്യം കൂടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം (ഉപ്പ്‌)
            ചെറുതിരിയൊന്നില്‍ ചെറുമണിയേറെ (കുരുമുളക്‌)
            ജീവനില്ലീ കാവല്‍ക്കാരന്‌ (വാതിലിന്റെ സാക്ഷ)
            ഞെട്ടില്ലാത്തീ വട്ടയിലക്ക്‌ വെള്ളത്തിലിട്ടാലുന്‍മേഷം (പപ്പടം)
            ഞാന്‍ നോക്കിയാലെന്നെ നോക്കും ഞാന്‍ ചിരിച്ചാലവനും ചിരിക്കും (കണ്ണാടി)
            പൂട്ടാനെളുപ്പം തുറക്കാന്‍ പ്രയാസം (തൊട്ടാവാടിയില)
            മുഖമില്ലാത്തവന്റെ താടി പറന്നു (അപ്പൂപ്പന്‍ താടി)
            മുകളില്‍ കാട്‌ അടിയില്‍ പാറ ഉളളില്‍ ചോറ്‌ (തല)

7 comments:

കത്തി പോലെ ഇല; പന്ത് പോലെ കായ്.

hii i need more malayalam kadamkadhakal....

kadamkadhakal enne sahayichu.valare nandi.kooduthal kadamkadhalal kanan njan aagrahickunnu....

thanks....please keep adding more

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites